ബംഗളൂരു: ക്രമക്കേടിനു കഴിയാത്തവിധമാണു രാജ്യത്തെ വോട്ടിംഗ് മെഷീനുകൾ നിർമിച്ചതെന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യക്തമായെന്നു പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലട്രോണിക് ലിമിറ്റഡ് (ബെൽ) അവകാശപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളും വിവിപാറ്റിലെ വിവരങ്ങളും തമ്മിൽ ഒത്തുപോകാത്ത ഒരുസംഭവം പോലും ഉണ്ടായിട്ടില്ലെന്നു ബെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.വി. ഗൗതമ പറഞ്ഞു.
വോട്ടിംഗ് മെഷീനിൽ ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കിൽ സ്ഥാനാർഥികൾക്കു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാകുമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാനൂറോളം മണ്ഡലങ്ങളിൽ കന്പനിയുടെ വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 2600 കോടിരൂപയുടെ കരാറായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഉണ്ടാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളും വിവിപാറ്റിലെ വിവരങ്ങളും തമ്മിൽ ഒത്തുപോകാത്ത ഒരുസംഭവം പോലും ഉണ്ടായിട്ടില്ലെന്നു ബെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.വി. ഗൗതമ പറഞ്ഞു.
വോട്ടിംഗ് മെഷീനിൽ ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കിൽ സ്ഥാനാർഥികൾക്കു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാകുമെന്നും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ നാനൂറോളം മണ്ഡലങ്ങളിൽ കന്പനിയുടെ വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 2600 കോടിരൂപയുടെ കരാറായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഉണ്ടാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.