ബർലിൻ: ഡച്ച് എയർലൈൻ കന്പനിയായ കെഎൽഎം ഇന്ത്യയിലേക്കുള്ള പ്രവർത്തനം വ്യാപിപ്പിക്കുന്നു. ജെറ്റ് എയർവേസിന്റെ പതനത്തോടെ ഒഴിവു വന്ന റൂട്ടുകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീലങ്കയിലെ കൊളംബോയിലേക്കുള്ള സർവീസ് അവസാനിപ്പിച്ചു ബംഗളൂരുവിലേക്കു പുതുതായി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
വിന്റർ ഷെഡ്യൂളിൽ ആംസ്റ്റർഡാമിനും ബംഗളൂരുവിനുമിടയിൽ ഇനി നേരിട്ടു വിമാന സർവീസ് ഉണ്ടാകും. ഈ വർഷം ഒക്ടോബർ 31ന് സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽനിന്നു പറക്കുന്ന ഫ്ളൈറ്റുകൾ അതേ ദിവസംതന്നെ ആംസ്റ്റർഡാമിൽനിന്നു തിരിച്ചു പറക്കും. ബംഗളൂരുവിൽനിന്നു രാത്രി 2.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.25ന് ആംസ്റ്റർഡാമിലെത്തും (ഷിഫോൾ വിമാനത്താവളം). തിരിച്ചുള്ള യാത്ര 11.05ന് പുറപ്പെടുന്ന വിമാനം രാത്രി 0.50 ന് ബംഗളൂരുവിൽ തിരിച്ചെത്തും.
ബോയിംഗ് 787-9 ഡ്രീംലൈനറാണ് ഈ സർവീസിന് ഉപയോഗിക്കുക. 294 പേർക്ക് ഇതിൽ യാത്ര ചെയ്യാം. നിലവിൽ ഡൽഹിയിലേക്കും മുംബൈയിലേക്കും കെഎൽഎമ്മിനു സർവീസുകളുണ്ട്. ആംസ്റ്റർഡാം വഴിയുള്ള ഇന്ത്യ - യുഎസ് സർവീസുകൾ കൂട്ടുന്നതും കന്പനിയുടെ സജീവ പരിഗണനയിലാണ്.
ഇതുവരെ ജെറ്റ് എയർവേയ്സുമായുള്ള പാർട്ണർഷിപ്പിലാണ് കെഎൽഎം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയുടെ ആവശ്യം കണക്കിലെടുത്തു ജെറ്റിന്റെ റൂട്ടുകൾ ഏറ്റെടുക്കാനുള്ള ശ്രമം. സെപ്റ്റംബർ രണ്ടു മുതൽ ആംസ്റ്റർഡാം മുംബൈ റൂട്ടിൽ പുതിയൊരു സർവീസും ഡൽഹി- പാരീസ് സർവീസുകൾ മുന്പത്തെപ്പോലെയും പ്രവർത്തിപ്പിക്കുമെന്നു കെഎൽഎം വക്താവ് അറിയിച്ചു.
കെഎൽഎമ്മിന്റെ പുതിയ സർവീസുകൾ ജർമനി, ബൽജിയം, സ്വിറ്റ്സർലണ്ട്, ഓസ്ട്രിയ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ബംഗളൂരു വഴി പോകാൻ താത്പര്യപ്പെടുന്ന മലയാളികൾക്കും അനുഗ്രഹമാവും. നോണ്സ്റ്റോപ്പ് സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. യാത്രാ നിരക്കിലും ലാഭമുണ്ടാവും.
ജോസ് കുന്പിളുവേലിൽ
വിന്റർ ഷെഡ്യൂളിൽ ആംസ്റ്റർഡാമിനും ബംഗളൂരുവിനുമിടയിൽ ഇനി നേരിട്ടു വിമാന സർവീസ് ഉണ്ടാകും. ഈ വർഷം ഒക്ടോബർ 31ന് സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽനിന്നു പറക്കുന്ന ഫ്ളൈറ്റുകൾ അതേ ദിവസംതന്നെ ആംസ്റ്റർഡാമിൽനിന്നു തിരിച്ചു പറക്കും. ബംഗളൂരുവിൽനിന്നു രാത്രി 2.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.25ന് ആംസ്റ്റർഡാമിലെത്തും (ഷിഫോൾ വിമാനത്താവളം). തിരിച്ചുള്ള യാത്ര 11.05ന് പുറപ്പെടുന്ന വിമാനം രാത്രി 0.50 ന് ബംഗളൂരുവിൽ തിരിച്ചെത്തും.
ബോയിംഗ് 787-9 ഡ്രീംലൈനറാണ് ഈ സർവീസിന് ഉപയോഗിക്കുക. 294 പേർക്ക് ഇതിൽ യാത്ര ചെയ്യാം. നിലവിൽ ഡൽഹിയിലേക്കും മുംബൈയിലേക്കും കെഎൽഎമ്മിനു സർവീസുകളുണ്ട്. ആംസ്റ്റർഡാം വഴിയുള്ള ഇന്ത്യ - യുഎസ് സർവീസുകൾ കൂട്ടുന്നതും കന്പനിയുടെ സജീവ പരിഗണനയിലാണ്.
ഇതുവരെ ജെറ്റ് എയർവേയ്സുമായുള്ള പാർട്ണർഷിപ്പിലാണ് കെഎൽഎം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയുടെ ആവശ്യം കണക്കിലെടുത്തു ജെറ്റിന്റെ റൂട്ടുകൾ ഏറ്റെടുക്കാനുള്ള ശ്രമം. സെപ്റ്റംബർ രണ്ടു മുതൽ ആംസ്റ്റർഡാം മുംബൈ റൂട്ടിൽ പുതിയൊരു സർവീസും ഡൽഹി- പാരീസ് സർവീസുകൾ മുന്പത്തെപ്പോലെയും പ്രവർത്തിപ്പിക്കുമെന്നു കെഎൽഎം വക്താവ് അറിയിച്ചു.
കെഎൽഎമ്മിന്റെ പുതിയ സർവീസുകൾ ജർമനി, ബൽജിയം, സ്വിറ്റ്സർലണ്ട്, ഓസ്ട്രിയ, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ബംഗളൂരു വഴി പോകാൻ താത്പര്യപ്പെടുന്ന മലയാളികൾക്കും അനുഗ്രഹമാവും. നോണ്സ്റ്റോപ്പ് സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. യാത്രാ നിരക്കിലും ലാഭമുണ്ടാവും.
ജോസ് കുന്പിളുവേലിൽ