+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആഭ്യന്തരം അമിത് ഷാ

ന്യൂഡൽഹി: പാർട്ടിയിലെന്നപോലെ നരേന്ദ്ര മോദി സർക്കാരിലും അമിത് ഷാ കൂടുതൽ കരുത്തനായി. ആഭ്യന്തര വകുപ്പ് നൽകി പ്രധാനമന്ത്രി മോദി അമിത് ഷായോടുള്ള കൂറ് ഒരിക്ക
ആഭ്യന്തരം അമിത് ഷാ
ന്യൂഡൽഹി: പാർട്ടിയിലെന്നപോലെ നരേന്ദ്ര മോദി സർക്കാരിലും അമിത് ഷാ കൂടുതൽ കരുത്തനായി. ആഭ്യന്തര വകുപ്പ് നൽകി പ്രധാനമന്ത്രി മോദി അമിത് ഷായോടുള്ള കൂറ് ഒരിക്കൽകൂടി പ്രഖ്യാപിച്ചു. തത്ത്വത്തിൽ അമിത് ഷാ, മോദി സർക്കാരിൽ രാജ്നാഥ് സിംഗിനു പിന്നിൽ മൂന്നാമനാണെങ്കിലും പ്രയോഗത്തിൽ രണ്ടാമൻ തന്നെയായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അമിത്ഷാ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയായിരുന്നു.

കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന രാജ് നാഥ് സിംഗിന് ഇത്തവണ പ്രതിരോധ വകുപ്പ് നൽകി. കഴിഞ്ഞ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ പൂർണ ചുമതല വഹിക്കുന്ന ആദ്യ വനിതാ മന്ത്രി എന്ന ബഹുമതി നേടിയ നിർമല സീതാരാമനെ ഇത്തവണ ധനകാര്യ മന്ത്രിയാക്കി.

ഇതിനു പുറമേ അവർക്കു കന്പനികാര്യ വകുപ്പിന്‍റെയും ചുമതല കൂടി നൽകി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിത മന്ത്രിയെന്ന ബഹുമതിയും ഇതോടെ നിർമല സീതാരാമനെ തേടിയെത്തി. കഴിഞ്ഞ തവണ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ആരോഗ്യകാരണത്താൽ ഇത്തവണ മന്ത്രിസ്ഥാനത്തേക്കില്ലെന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.

മുൻ വിദേശകാര്യ സെക്രട്ടറിയും നയതന്ത്രവിദഗ്ധനുമായ എസ്. ജയശങ്കറാണു വിദേശകാര്യ മന്ത്രി. കേരളത്തിൽ നിന്നുള്ള വി. മുരളീധരൻ വിദേശകാര്യമന്ത്രാലയത്തിന്‍റയും പാർലമെന്‍ററികാര്യ വകുപ്പിന്‍റെയും ചുമതലയുള്ള സഹമന്ത്രിയായി. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയിലും പുതുമുഖങ്ങളായി എത്തുന്നത് അമിത്ഷായും എസ്. ജയശങ്കറുമാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന സഹമന്ത്രിയും മുൻ കരസേനാ മേധാവിയും ആയിരുന്ന ജനറൽ വി.കെ.സിംഗിൽനിന്നാണ് മുരളീധരനിലേക്ക് വിദേശകാര്യ സഹമന്ത്രിസ്ഥാനം എത്തുന്നത്. വി.കെ. സിംഗിന് ഇത്തവണ ഗതാഗത വകുപ്പ് സഹമന്ത്രി സ്ഥാനം നൽകി.

മുൻ മാനവശേഷി വികസന മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കറിന് പരിസ്ഥിതി വകുപ്പും രമേശ് പൊഖ്റിയാലിന് മാനവ വിഭവശേഷി വകുപ്പും ലഭിച്ചു. രവിശങ്കർ പ്രസാദ് നിയമമന്ത്രിയായി തുടരും.

ഇതിനു പുറമേ കമ്യൂണിക്കേഷൻസ്, ഐടി വകുപ്പിന്‍റെ ചുമതല കൂടിയുണ്ട്. മുഖ്താർ അബ്ബാസ് നഖ്‌വി തന്നെയാണ് ഇത്തവണയും ന്യൂനപക്ഷകാര്യമന്ത്രി. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയ സ്മൃതി ഇറാനിക്ക് വനിതാ-ശിശുക്ഷേമ വകുപ്പിന്‍റെയും ടെക്സ്റ്റെൽസ് മന്ത്രാലയത്തിന്‍റെയും ചുമതല നൽകി. നിതിൻ ഗഡ്കരി ഗതാഗതവകുപ്പിൽ തുടരും. ഒപ്പം, ചെറുകിട വ്യവസായ വകുപ്പിന്‍റെയും ചുമതലയുണ്ട്.

അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ അടുത്ത ബിജെപി അധ്യക്ഷനാരെന്ന ചർച്ചകൾ സജീവമായി. മുൻ കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി. നദ്ദയെ മന്ത്രിസഭയിൽ ഉൾ പ്പെടുത്താത്തതോടെ പാർട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണു പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാൽ പാർട്ടിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ജെ.പി. നദ്ദ.

ഇത്തവണ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്‍റെ ചുമതലയായിരുന്നു നദ്ദയ്ക്ക്. എസ്പി-ബിഎസ്പി സഖ്യമുയർത്തിയ വെല്ലുവിളിയെ മറികടന്ന് കഴിഞ്ഞ തവണത്തേതിനു തുല്യമായ തിളക്കമുള്ള വിജയം ബിജെപിക്കു സമ്മാനിക്കുന്നതിൽ നദ്ദയുടെ തന്ത്രങ്ങൾക്കും പങ്കുണ്ട്. ഇത്തവണ സ്ഥാനാർഥി നിർണയത്തിലും നദ്ദയ്ക്ക് റോളുണ്ടായിരുന്നു.

നദ്ദയുൾപ്പെടെ ആര് അധ്യക്ഷ പദത്തിലേക്കു വന്നാലും പാർട്ടി കാര്യങ്ങളിൽ അമിത് ഷായുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനങ്ങൾ. ഡൽഹി, ഹരിയാന,മഹാരാഷ്‌ട്ര, ബിഹാ ർ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷന്‍റെ മുന്നിലെ ആദ്യ വെല്ലുവിളികൾ.

സെബി മാത്യു

പ്രവാസി വിഷയങ്ങൾക്കു മുൻഗണന: വി. മുരളീധരൻ

ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങൾക്കു മുൻതൂക്കം നൽകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേന്ദ്രമന്ത്രിസഭാ വകുപ്പുനിർണയത്തിനു ശേഷം ഡൽഹിയിലെ വസതിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശകാര്യ വകുപ്പിന്‍റെയും പാർലമെന്‍ററികാര്യ വകുപ്പിന്‍റെയും സഹമന്ത്രിയാണ് വി. മുരളീധരൻ. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ പഠിച്ച് ഇടപെടും. ദീർഘകാലം വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ച സുബ്രഹ്‌മണ്യം ജയശങ്കറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായിട്ടാണു കാണുന്നതെന്നും മുരളീധരൻ പറഞ്ഞു.