ന്യൂഡൽഹി: ജലത്തിനും മത്സ്യബന്ധനത്തിനും പ്രത്യേക മന്ത്രാലയങ്ങൾ രൂപീകരിച്ച് മോദി സർക്കാർ. ജലവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജൽശക്തി വകുപ്പാണ് നരേന്ദ്ര മോദി സർക്കാർ പുതിയതായി രൂപീകരിച്ചിരിക്കുന്നത്. ജോധ്പൂരിൽനിന്നുള്ള എംപി ഗജേന്ദ്ര സിംഗ് ശെഖാവത്തിനാണ് ജൽശക്തി മന്ത്രാലയത്തിന്റെ ചുമതല.
ജലത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് മോദി തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. ജലവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളെല്ലാം തന്നെ ഇനി ജൽശക്തി വകുപ്പിന് കീഴിലായിരിക്കുമെന്ന് മന്ത്രിയായി ചുമതല ഏറ്റതിനുശേഷം ഗജേന്ദ്ര സിംഗ് പറഞ്ഞു. എല്ലാ വർഷവും ജലക്ഷാമം രൂക്ഷമാകുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിഷയങ്ങൾ പരിഹരിക്കാനുള്ള നടപടികളും ജൽശക്തി വകുപ്പിൽനിന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
മത്സ്യബന്ധന മേഖലയിൽ നിന്നു ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഒരു സ്വതന്ത്ര ഫിഷറീസ് മന്ത്രാലയം എന്നത്. കേരളത്തിൽനിന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ഇക്കാര്യം കേന്ദ്ര ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കഴിഞ്ഞ മോദി സർക്കാർ ബജറ്റ് പ്രഖ്യാപനവും നടത്തിയിരുന്നു. ഇതുവരെ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലായിരുന്നു മത്സ്യബന്ധനവും. എന്നാൽ, കാർഷിക മേഖലയിലേക്ക് സർക്കാർ വകയിരുത്തുന്ന ഫണ്ടുകൾ ഉൾപ്പെടെ മത്സ്യബന്ധന മേഖലയിലേക്ക് ആവശ്യത്തിന് ലഭിച്ചിരുന്നില്ല. മത്സ്യബന്ധന മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും വികസനത്തിന് ഒരു പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യം അങ്ങനെ വീണ്ടും ശക്തമായി. തീരദേശ പരിസ്ഥിതി പരിപാലനത്തിനും ഇതാവശ്യമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടി.
മൃഗസംരക്ഷണ, ക്ഷീരോത്പാദന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഗിരിരാജ് സിംഗിനാണ് ഫിഷറീസ് വകുപ്പിന്റെയും ചുമതല. അസംഘടിത വിഭാഗമായ ഭാരതത്തിലെ 95 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ടു ലഭിക്കും. മൂന്നര പതിറ്റാണ്ടു കാലത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തിനാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാന ഫിഷറീസ് മന്ത്രാലയം ഉള്ളപ്പോൾ കേന്ദ്രസർക്കാരിനു കീഴിൽ മന്ത്രാലയം ഇല്ലാതിരുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന് തിരിച്ചടിയായിരുന്നു. നവംബറിൽ സിഎംഎഫ്ആർഐയിൽ ചേർന്ന ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രത്തോട് ഇക്കാര്യം അഭ്യർഥിച്ചിരുന്നു. 45 ലക്ഷത്തോളം പരന്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനും അന്പതു ലക്ഷത്തോളം അനുബന്ധ തൊഴിലാളികൾക്കും പുതിയ മന്ത്രാലയം ആശ്വാസമാകും.
കൊച്ചിയിൽ പ്രവർത്തിക്കുന്ന സിഎംഎഫ്. ആർഐ, സിഐഎഫ്ഐ, സിഐഎഫ്എൻഇടി, നിസാറ്റ്, എംപിഇഡിഎ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ തുടങ്ങി എട്ടോളം മത്സ്യഗവേഷണ സ്ഥാപനങ്ങൾ ഇതുവരെ മറ്റു മന്ത്രാലയങ്ങളുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. ഇവ ഇനി നേരിട്ടു ഫിഷറീസ് വകുപ്പിന് കീഴിലായേക്കും.
അതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തുന്നവരെ അയൽരാജ്യങ്ങൾ തടവിലാക്കിയാൽ പോലും വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെടേണ്ട സാഹചര്യത്തിൽ നിന്നും മാറ്റം വരും എന്നുള്ളതും പ്രതീക്ഷ നൽകുന്നു. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയിടങ്ങളിലും ഫിഷറീസ് സ്വതന്ത്ര മന്ത്രാലയം ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി ഷിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വാക്ക് നൽകിയിരുന്നു.
ജലത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് മോദി തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. ജലവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളെല്ലാം തന്നെ ഇനി ജൽശക്തി വകുപ്പിന് കീഴിലായിരിക്കുമെന്ന് മന്ത്രിയായി ചുമതല ഏറ്റതിനുശേഷം ഗജേന്ദ്ര സിംഗ് പറഞ്ഞു. എല്ലാ വർഷവും ജലക്ഷാമം രൂക്ഷമാകുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിഷയങ്ങൾ പരിഹരിക്കാനുള്ള നടപടികളും ജൽശക്തി വകുപ്പിൽനിന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
മത്സ്യബന്ധന മേഖലയിൽ നിന്നു ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഒരു സ്വതന്ത്ര ഫിഷറീസ് മന്ത്രാലയം എന്നത്. കേരളത്തിൽനിന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ഇക്കാര്യം കേന്ദ്ര ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കഴിഞ്ഞ മോദി സർക്കാർ ബജറ്റ് പ്രഖ്യാപനവും നടത്തിയിരുന്നു. ഇതുവരെ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലായിരുന്നു മത്സ്യബന്ധനവും. എന്നാൽ, കാർഷിക മേഖലയിലേക്ക് സർക്കാർ വകയിരുത്തുന്ന ഫണ്ടുകൾ ഉൾപ്പെടെ മത്സ്യബന്ധന മേഖലയിലേക്ക് ആവശ്യത്തിന് ലഭിച്ചിരുന്നില്ല. മത്സ്യബന്ധന മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും വികസനത്തിന് ഒരു പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യം അങ്ങനെ വീണ്ടും ശക്തമായി. തീരദേശ പരിസ്ഥിതി പരിപാലനത്തിനും ഇതാവശ്യമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടി.
മൃഗസംരക്ഷണ, ക്ഷീരോത്പാദന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഗിരിരാജ് സിംഗിനാണ് ഫിഷറീസ് വകുപ്പിന്റെയും ചുമതല. അസംഘടിത വിഭാഗമായ ഭാരതത്തിലെ 95 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ടു ലഭിക്കും. മൂന്നര പതിറ്റാണ്ടു കാലത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിരന്തരമായ ആവശ്യത്തിനാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാന ഫിഷറീസ് മന്ത്രാലയം ഉള്ളപ്പോൾ കേന്ദ്രസർക്കാരിനു കീഴിൽ മന്ത്രാലയം ഇല്ലാതിരുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന് തിരിച്ചടിയായിരുന്നു. നവംബറിൽ സിഎംഎഫ്ആർഐയിൽ ചേർന്ന ദക്ഷിണേന്ത്യൻ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രത്തോട് ഇക്കാര്യം അഭ്യർഥിച്ചിരുന്നു. 45 ലക്ഷത്തോളം പരന്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനും അന്പതു ലക്ഷത്തോളം അനുബന്ധ തൊഴിലാളികൾക്കും പുതിയ മന്ത്രാലയം ആശ്വാസമാകും.
കൊച്ചിയിൽ പ്രവർത്തിക്കുന്ന സിഎംഎഫ്. ആർഐ, സിഐഎഫ്ഐ, സിഐഎഫ്എൻഇടി, നിസാറ്റ്, എംപിഇഡിഎ, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ തുടങ്ങി എട്ടോളം മത്സ്യഗവേഷണ സ്ഥാപനങ്ങൾ ഇതുവരെ മറ്റു മന്ത്രാലയങ്ങളുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. ഇവ ഇനി നേരിട്ടു ഫിഷറീസ് വകുപ്പിന് കീഴിലായേക്കും.
അതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തുന്നവരെ അയൽരാജ്യങ്ങൾ തടവിലാക്കിയാൽ പോലും വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെടേണ്ട സാഹചര്യത്തിൽ നിന്നും മാറ്റം വരും എന്നുള്ളതും പ്രതീക്ഷ നൽകുന്നു. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയിടങ്ങളിലും ഫിഷറീസ് സ്വതന്ത്ര മന്ത്രാലയം ഉണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി ഷിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വാക്ക് നൽകിയിരുന്നു.