ന്യൂഡൽഹി: ദേശീയതലത്തിൽ നേരിട്ട വൻ തെരഞ്ഞെടുപ്പു പരാജയത്തിനും അധ്യക്ഷപദവിയിൽ രാഹുൽ ഗാന്ധിയെ ഉറപ്പിച്ചു നിർത്താനുള്ള പരിശ്രമങ്ങൾക്കുമിടെ തങ്ങളെ ഒരു മാസത്തേക്ക് ചാനൽ ചർച്ചയ്ക്ക് വിളിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയുടെ ട്വീറ്റ്. ടെലിവിഷൻ ചർച്ചയിലേക്ക് കോണ്‍ഗ്രസ് വക്താക്കളെ ഒരു മാസത്തേക്ക് അയയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. എല്ലാ മാധ്യമങ്ങളിലെയും എഡിറ്റർമാർ ദയവ് ചെയ്ത് കോണ്‍ഗ്രസ് പ്രതിനിധികളെ നിങ്ങളുടെ ചാനലിൽ ഉൾപ്പെടുത്തരുതെന്നും സുർജേവാല ട്വിറ്ററിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ ബിജെപിയോടു നേരിട്ട പരാജയത്തിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി താൻ പദവി ഒഴിയുകയാണെന്ന ഉറച്ച നിലപാടടെടുത്തത്. ഇതോടെ പാർട്ടി ആകെ വിഷമവൃത്തത്തിലാണ്. പതിനെട്ട് സംസ്ഥാനങ്ങളിൽനിന്നു കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെട്ടു.
രാഹുൽ ഗാന്ധി വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പരന്പരാഗത മണ്ഡലമായ അമേഠിയിൽ അദ്ദേഹം ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയോടു പരാജയപ്പെട്ടതും വൻ തിരിച്ചടിയായി.
ബിജെപിക്കും മോദിക്കും ദേശീയ തലത്തിൽ വലിയ മേൽക്കയുള്ള സാഹചര്യത്തിൽ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും നടുവിലേക്ക് സ്വയം തലവച്ചു കൊടുക്കേണ്ടതില്ലെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ചാനൽ ചർച്ചകളിൽനിന്ന് ഒരു മാസത്തേക്കു വിട്ടുനിൽക്കാൻ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.
ചാനൽ ചർച്ച: കെപിസിസിക്കു വിലക്കില്ല
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്കു വിലക്കില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. ദേശീയതലത്തിൽ ഒരുമാസത്തേക്കു ടെലിവിഷൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽനിന്നു കോണ്‍ഗ്രസ് നേതാക്കളെ എഐസിസി വിലക്കിയിരുന്നു.
തുടർന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഹൈക്കമാൻഡുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിയോടു നേരിട്ട പരാജയത്തിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി താൻ പദവി ഒഴിയുകയാണെന്ന ഉറച്ച നിലപാടടെടുത്തത്. ഇതോടെ പാർട്ടി ആകെ വിഷമവൃത്തത്തിലാണ്. പതിനെട്ട് സംസ്ഥാനങ്ങളിൽനിന്നു കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെട്ടു.
രാഹുൽ ഗാന്ധി വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പരന്പരാഗത മണ്ഡലമായ അമേഠിയിൽ അദ്ദേഹം ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയോടു പരാജയപ്പെട്ടതും വൻ തിരിച്ചടിയായി.
ബിജെപിക്കും മോദിക്കും ദേശീയ തലത്തിൽ വലിയ മേൽക്കയുള്ള സാഹചര്യത്തിൽ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും നടുവിലേക്ക് സ്വയം തലവച്ചു കൊടുക്കേണ്ടതില്ലെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ചാനൽ ചർച്ചകളിൽനിന്ന് ഒരു മാസത്തേക്കു വിട്ടുനിൽക്കാൻ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.
ചാനൽ ചർച്ച: കെപിസിസിക്കു വിലക്കില്ല
തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്കു വിലക്കില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. ദേശീയതലത്തിൽ ഒരുമാസത്തേക്കു ടെലിവിഷൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽനിന്നു കോണ്‍ഗ്രസ് നേതാക്കളെ എഐസിസി വിലക്കിയിരുന്നു.
തുടർന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഹൈക്കമാൻഡുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.