ന്യൂഡൽഹി: വിദേശത്ത് അനധികൃതമായി ഭൂമി വാങ്ങിയെന്ന കേസിൽ റോബർട്ട് വദ്ര എൻഫോഴ്മെന്റ് മുന്പാകെ ഹാജരായി. ഇന്നലെ രാവിലെ പത്തരയോടെ ഭാര്യ പ്രിയങ്ക ഗാന്ധിയാണു വദ്രയെ എൻഫോഴ്സ്മെന്റ് ഓഫീസ് വളപ്പിലെത്തിച്ചത്.
പതിനൊന്നാം തവണയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്നതെന്നും ഇതുവരെ 70 മണിക്കൂറോളം തന്നെ ചോദ്യംചെയ്തുവെന്നും ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം കുറിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെടുംവരെ അന്വേഷണവുമായി സഹകരിക്കുമെന്നും വദ്രയുടെ കുറിപ്പിൽ പറയുന്നു.
വദ്രയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. വദ്രയുടെ വിദേശയാത്രയെ അവർ എതിർക്കുകയും ചെയ്തു.
വിദേശത്തു പോകാൻ അനുമതി തേടിയുള്ള വദ്രയുടെ അപേക്ഷ വിചാരണക്കോടതിയുടെ പരിഗണനയിലാണ്.
പതിനൊന്നാം തവണയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്നതെന്നും ഇതുവരെ 70 മണിക്കൂറോളം തന്നെ ചോദ്യംചെയ്തുവെന്നും ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം കുറിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെടുംവരെ അന്വേഷണവുമായി സഹകരിക്കുമെന്നും വദ്രയുടെ കുറിപ്പിൽ പറയുന്നു.
വദ്രയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. വദ്രയുടെ വിദേശയാത്രയെ അവർ എതിർക്കുകയും ചെയ്തു.
വിദേശത്തു പോകാൻ അനുമതി തേടിയുള്ള വദ്രയുടെ അപേക്ഷ വിചാരണക്കോടതിയുടെ പരിഗണനയിലാണ്.