ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ടവരിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന് മാത്രമാണ് കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ എംപിയാണ് മുരളീധരൻ. കഴിഞ്ഞ മോദി മന്ത്രിസഭയിൽ ടൂറിസം വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അൽഫോൻസ് കണ്ണന്താനത്തിന് ഇത്തവണ മന്ത്രി പദവിയില്ല.
ഇന്നലെ ഡൽഹിയിലെത്തിയ മുരളീധരന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മോദി നടത്തിയ ചായസത്കാരത്തിന് എത്തണം എന്ന അറിയിപ്പ് ലഭിച്ചത്. ബിജെപി അധ്യക്ഷൻ അമിത്ഷാ ആണ് വിവരം ഫോണിൽ വിളിച്ചറിയിച്ചത്. എംപിമാരുടെ ഭവനസമുച്ചയമായ സ്വർണജയന്തി അപ്പാർട്ട്മെന്റിൽ നിന്നു നാലു മണിയോടെ മുരളീധരൻ ഒരുങ്ങിയിറങ്ങി.
കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകരമാണ് ഈ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധരരന്റെ ആദ്യ പ്രതികരണം. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാൻ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മന്ത്രിസഭയുടെ ഭാഗമാക്കിയത്. ജനങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റാനുള്ള പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി സ്വദേശിയായ മുരളീധരൻ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് ഏറെ പ്രവർത്തിച്ച വി. മുരളീധരന് പാർട്ടി കേന്ദ്ര നേതൃത്വവുമായി അടുത്തബന്ധവുമുണ്ട്. ഇതിനു പുറമേ ഹിന്ദിയിലുള്ള പരിജ്ഞാനവും.
ബുധനാഴ്ച രാത്രി ഡൽഹിയിലേക്ക് കുമ്മനം രാജശേഖരനെ അടിയന്തരമായി വിളിപ്പിച്ചതോടെ മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. രാജ്യസഭാ എംപി സുരേഷ് ഗോപിയുടെ പേരും മന്ത്രിസ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയായി കണ്ണന്താനം തുടരുമെന്നായിരുന്നു പ്രതീക്ഷ.
നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരം ഏൽക്കുന്നു എന്നതിൽ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന് എന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. എൻഡിഎ സർക്കാർ അടുത്ത അഞ്ചുവർഷം കൊണ്ട് വിപ്ലവകരമായ കാര്യങ്ങൾ നടപ്പാക്കും. വി. മുരളീധരൻ കേന്ദ്രമന്ത്രി ആയതിൽ വലിയ സന്തോഷമുണ്ട്. നല്ല അനുഭവസന്പത്തും ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളുമാണ് അദ്ദേഹം. ഇതൊക്കെ കേരളത്തിന് ഗുണം ചെയ്യും. പാർലമെന്റ് അംഗമല്ലാതിരുന്ന സമയത്താണ് താൻ മന്ത്രിയായത്. ആരൊക്കെ മന്ത്രി ആകണമെന്ന് മോദിയാണ് തീരുമാനിക്കുന്നത്.
പതിനെട്ട് മാസം മന്ത്രി പദവിയിൽ ഇരുന്ന് രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചു. അക്കാര്യത്തിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയായ അൽഫോൻസ് കണ്ണന്താനത്തിന് 2022 വരെ കാലാവധിയുണ്ട്.
ഇന്നലെ ഡൽഹിയിലെത്തിയ മുരളീധരന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മോദി നടത്തിയ ചായസത്കാരത്തിന് എത്തണം എന്ന അറിയിപ്പ് ലഭിച്ചത്. ബിജെപി അധ്യക്ഷൻ അമിത്ഷാ ആണ് വിവരം ഫോണിൽ വിളിച്ചറിയിച്ചത്. എംപിമാരുടെ ഭവനസമുച്ചയമായ സ്വർണജയന്തി അപ്പാർട്ട്മെന്റിൽ നിന്നു നാലു മണിയോടെ മുരളീധരൻ ഒരുങ്ങിയിറങ്ങി.
കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകരമാണ് ഈ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധരരന്റെ ആദ്യ പ്രതികരണം. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാൻ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മന്ത്രിസഭയുടെ ഭാഗമാക്കിയത്. ജനങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റാനുള്ള പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി സ്വദേശിയായ മുരളീധരൻ ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് ഏറെ പ്രവർത്തിച്ച വി. മുരളീധരന് പാർട്ടി കേന്ദ്ര നേതൃത്വവുമായി അടുത്തബന്ധവുമുണ്ട്. ഇതിനു പുറമേ ഹിന്ദിയിലുള്ള പരിജ്ഞാനവും.
ബുധനാഴ്ച രാത്രി ഡൽഹിയിലേക്ക് കുമ്മനം രാജശേഖരനെ അടിയന്തരമായി വിളിപ്പിച്ചതോടെ മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. രാജ്യസഭാ എംപി സുരേഷ് ഗോപിയുടെ പേരും മന്ത്രിസ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയായി കണ്ണന്താനം തുടരുമെന്നായിരുന്നു പ്രതീക്ഷ.
നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരം ഏൽക്കുന്നു എന്നതിൽ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന് എന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. എൻഡിഎ സർക്കാർ അടുത്ത അഞ്ചുവർഷം കൊണ്ട് വിപ്ലവകരമായ കാര്യങ്ങൾ നടപ്പാക്കും. വി. മുരളീധരൻ കേന്ദ്രമന്ത്രി ആയതിൽ വലിയ സന്തോഷമുണ്ട്. നല്ല അനുഭവസന്പത്തും ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളുമാണ് അദ്ദേഹം. ഇതൊക്കെ കേരളത്തിന് ഗുണം ചെയ്യും. പാർലമെന്റ് അംഗമല്ലാതിരുന്ന സമയത്താണ് താൻ മന്ത്രിയായത്. ആരൊക്കെ മന്ത്രി ആകണമെന്ന് മോദിയാണ് തീരുമാനിക്കുന്നത്.
പതിനെട്ട് മാസം മന്ത്രി പദവിയിൽ ഇരുന്ന് രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചു. അക്കാര്യത്തിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയായ അൽഫോൻസ് കണ്ണന്താനത്തിന് 2022 വരെ കാലാവധിയുണ്ട്.