ന്യൂഡൽഹി: പശ്ചിമബംഗാളിൽ നാലു ദിവസത്തിനിടെ 150 പാർട്ടി ഓഫീസുകൾ സിപിഎം തിരിച്ചുപിടിച്ചു. 2011നുശേഷം തൃണമൂൽ കോൺഗ്രസ് ബലമായി പിടിച്ചെടുത്തവയാണിവ. ബങ്കുര, പുരുളിയ, കൂച്ച്ബെഹാർ, ബർധമാൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനസ്, ഹൗറ ജില്ലകളിലെ പാർട്ടി ഓഫീസുകളാണ് സിപിഎം തിരിച്ചുപിടിച്ചത്. ഓഫീസുകളിൽ ചുവപ്പ് പെയിന്റടിക്കുകയും പാർട്ടി പതാക ഉയർത്തുകയും ചെയ്തുവെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
2011നുശേഷം ആദ്യമായി തൃണമൂലിന്റെ ദുർബലമായതിനെത്തുടർന്നാണു പാർട്ടി ഓഫീസുകൾ പിടിച്ചെടുത്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗ് നീലോത്പൽ ബസു പറഞ്ഞു. ബിജെപിയുടെ സഹായത്തോടെ ഏതാനും ഓഫീസുകൾ സിപിഎം ബലപ്രയോഗത്തിലൂടെതിരിച്ചുപിടിച്ചെന്ന് തൃണമൂൽ നേതാവ് ശിശിർ അധികാരി സമ്മതിച്ചു. എന്നാൽ ഈ ആരോപണം സിപിഎം തള്ളി. ഓഫീസുകൾ തിരിച്ചെടുക്കാൻ സിപിഎമ്മിനെ സഹായിക്കണമെന്ന് ബിജെപി നേതൃത്വം നിർദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ബിജെപി ഹൗറ ടൗൺ ജില്ലാ പ്രസിഡന്റ് സൂരജിത് സാഹ പറഞ്ഞു.
2011നുശേഷം ആദ്യമായി തൃണമൂലിന്റെ ദുർബലമായതിനെത്തുടർന്നാണു പാർട്ടി ഓഫീസുകൾ പിടിച്ചെടുത്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗ് നീലോത്പൽ ബസു പറഞ്ഞു. ബിജെപിയുടെ സഹായത്തോടെ ഏതാനും ഓഫീസുകൾ സിപിഎം ബലപ്രയോഗത്തിലൂടെതിരിച്ചുപിടിച്ചെന്ന് തൃണമൂൽ നേതാവ് ശിശിർ അധികാരി സമ്മതിച്ചു. എന്നാൽ ഈ ആരോപണം സിപിഎം തള്ളി. ഓഫീസുകൾ തിരിച്ചെടുക്കാൻ സിപിഎമ്മിനെ സഹായിക്കണമെന്ന് ബിജെപി നേതൃത്വം നിർദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ബിജെപി ഹൗറ ടൗൺ ജില്ലാ പ്രസിഡന്റ് സൂരജിത് സാഹ പറഞ്ഞു.