പവൻകുമാർ ചാംലിംഗിന്റെ 24 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചാണ് പ്രേം സിംഗ് തമാംഗ് എന്ന പി.എസ്. ഗോലെ സിക്കിമിന്റെ ഭരണത്തലവനാകുന്നത്.
ചാംലിംഗ് നേതൃത്വം നല്കിയ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിലൊരാണു ഗോലേ. ചാംലിംഗുമായി തെറ്റി 2013ൽ ഗോലേ രൂപവത്കരിച്ച പാർട്ടിയാണ് സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം). 2014ൽ എസ്കെഎം 10 സീറ്റ് നേടി പ്രതിപക്ഷനിരയിൽ ശക്തിയായി.
നേപ്പാളികളായ കാലു സിംഗ് തമാംഗിന്റെയും ധൻ മായാ തമാംഗിന്റെ മകനായി 1968 ഫെബ്രുവരി അഞ്ചിനാണു ഗോലേ ജനിച്ചത്. ഡാർജലിംഗിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം സംസ്ഥാന സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. മൂന്നു വർഷത്തിനുശേഷം അധ്യാപക ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കു തിരിഞ്ഞു.
1994ൽ ആദ്യമായി സിക്കിം നിയമസഭാംഗമായ ഗോലേ അഞ്ചുതവണ തുടർച്ചയായി വിജയിച്ചു. 1994 മുതൽ 2009 വരെ മന്ത്രിയായിരുന്നു.
നാലാമാത്ത എസ്ഡിഎഫ് സർക്കാരിൽ(2009-2014) ഗോലേക്കു മന്ത്രിസ്ഥാനം നിഷേധിച്ചു. ഇതോടെ എസ്ഡിഎഫ് വിട്ട ഗോലേ എസ്കെഎം രൂപവത്കരിച്ചു.
1994-1999 കാലത്ത് സർക്കാർ ഫണ്ട് ക്രമവിരുദ്ധമായി ചെലവഴിച്ചതിന്റെ പേരിൽ 2016ൽ ഗോലേ കുറ്റക്കാരനെന്നു കോടതി വിധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദായി. സിക്കിൽ നിയമസഭാംഗത്വം റദ്ദാകുന്ന ആദ്യ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കീഴ്ക്കോടതി വിധിക്കെതിരേ ഗോലേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ഗോലേ ജയിലിലായി.
2018ൽ ജയിൽമോചിതനായ ഗോലേക്ക് വൻ വരവേൽപ്പാണു ലഭിച്ചത്. ഒറ്റ വർഷത്തിനകം ചാംലിംഗിനെ അധികാരത്തിൽനിന്നു പുറത്താക്കി ഗോലേ സിക്കിമിന്റെ മുഖ്യമന്ത്രിപദത്തിലെത്തി.
സിക്കിം മുഖ്യമന്ത്രിയായി പി.എസ്. ഗോലേ സത്യപ്രതിജ്ഞ ചെയ്തു
ഗാംഗ്ടോക്: സിക്കിം മുഖ്യമന്ത്രിയായി പി.എസ്. ഗോലേ(51) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം) അധ്യക്ഷനാണ് ഇദ്ദേഹം. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഗംഗാ പ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
നിയമസഭാംഗമല്ലാത്ത ഗോലേയെ ശനിയാഴ്ച എസ്കെഎം നേതാവായി തെരഞ്ഞെടുത്തിരുന്നു. 32 അംഗ സഭയിൽ 17 സീറ്റാണ് എസ്കെഎമ്മിനുള്ളത്. എസ്ഡിഎഫിന് 15 സീറ്റ് കിട്ടി.
24 വർഷം മുഖ്യമന്ത്രിപദത്തിലിരുന്നശേഷമാണ്എസ്ഡിഎം നേതാവ് പവൻ ചാംലിംഗ് അധികാരത്തിൽനിന്നു പുറത്താകുന്നത്.
ചാംലിംഗ് നേതൃത്വം നല്കിയ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിലൊരാണു ഗോലേ. ചാംലിംഗുമായി തെറ്റി 2013ൽ ഗോലേ രൂപവത്കരിച്ച പാർട്ടിയാണ് സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം). 2014ൽ എസ്കെഎം 10 സീറ്റ് നേടി പ്രതിപക്ഷനിരയിൽ ശക്തിയായി.
നേപ്പാളികളായ കാലു സിംഗ് തമാംഗിന്റെയും ധൻ മായാ തമാംഗിന്റെ മകനായി 1968 ഫെബ്രുവരി അഞ്ചിനാണു ഗോലേ ജനിച്ചത്. ഡാർജലിംഗിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം സംസ്ഥാന സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. മൂന്നു വർഷത്തിനുശേഷം അധ്യാപക ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കു തിരിഞ്ഞു.
1994ൽ ആദ്യമായി സിക്കിം നിയമസഭാംഗമായ ഗോലേ അഞ്ചുതവണ തുടർച്ചയായി വിജയിച്ചു. 1994 മുതൽ 2009 വരെ മന്ത്രിയായിരുന്നു.
നാലാമാത്ത എസ്ഡിഎഫ് സർക്കാരിൽ(2009-2014) ഗോലേക്കു മന്ത്രിസ്ഥാനം നിഷേധിച്ചു. ഇതോടെ എസ്ഡിഎഫ് വിട്ട ഗോലേ എസ്കെഎം രൂപവത്കരിച്ചു.
1994-1999 കാലത്ത് സർക്കാർ ഫണ്ട് ക്രമവിരുദ്ധമായി ചെലവഴിച്ചതിന്റെ പേരിൽ 2016ൽ ഗോലേ കുറ്റക്കാരനെന്നു കോടതി വിധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദായി. സിക്കിൽ നിയമസഭാംഗത്വം റദ്ദാകുന്ന ആദ്യ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. കീഴ്ക്കോടതി വിധിക്കെതിരേ ഗോലേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ഗോലേ ജയിലിലായി.
2018ൽ ജയിൽമോചിതനായ ഗോലേക്ക് വൻ വരവേൽപ്പാണു ലഭിച്ചത്. ഒറ്റ വർഷത്തിനകം ചാംലിംഗിനെ അധികാരത്തിൽനിന്നു പുറത്താക്കി ഗോലേ സിക്കിമിന്റെ മുഖ്യമന്ത്രിപദത്തിലെത്തി.
സിക്കിം മുഖ്യമന്ത്രിയായി പി.എസ്. ഗോലേ സത്യപ്രതിജ്ഞ ചെയ്തു
ഗാംഗ്ടോക്: സിക്കിം മുഖ്യമന്ത്രിയായി പി.എസ്. ഗോലേ(51) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോർച്ച(എസ്കെഎം) അധ്യക്ഷനാണ് ഇദ്ദേഹം. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഗംഗാ പ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
നിയമസഭാംഗമല്ലാത്ത ഗോലേയെ ശനിയാഴ്ച എസ്കെഎം നേതാവായി തെരഞ്ഞെടുത്തിരുന്നു. 32 അംഗ സഭയിൽ 17 സീറ്റാണ് എസ്കെഎമ്മിനുള്ളത്. എസ്ഡിഎഫിന് 15 സീറ്റ് കിട്ടി.
24 വർഷം മുഖ്യമന്ത്രിപദത്തിലിരുന്നശേഷമാണ്എസ്ഡിഎം നേതാവ് പവൻ ചാംലിംഗ് അധികാരത്തിൽനിന്നു പുറത്താകുന്നത്.