ന്യൂഡൽഹി: മക്കൾക്കു സീറ്റിനായി വാശിപിടിച്ച മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന നേതാവ് പി. ചിദംബരം എന്നിവരുടെ പേര് എടുത്തുപറഞ്ഞ് ശനിയാഴ്ച നടന്ന കോണ്ഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ വിമർശനം ഉന്നയിച്ചതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രചാരണത്തിനിടെ താൻ ഉയർത്തിയ പല വിഷയങ്ങളും ഏറ്റെടുക്കാൻ നേതാക്കൾ തയാറായില്ലെന്നും രാഹുൽ വിമർശിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം പ്രവർത്തകസമിതി യോഗം തള്ളിയിരുന്നു. രാജിക്കാര്യത്തിൽ രാഹുലിനെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് പാർട്ടി നിലപാടിനു വിരുദ്ധമായി മക്കൾക്ക് സീറ്റ് വേണമെന്നു വാശിപിടിച്ച നേതാക്കൾക്കെതിരേ കടുത്ത വിമർശനം രാഹുൽ നടത്തിയത്.
നേതാക്കളുടെ മക്കൾക്ക് സീറ്റ് വേണമെന്ന ആവശ്യം താൻ അംഗീകരിക്കാതിരുന്നിട്ടും അവർ കടുത്ത സമ്മർദ തന്ത്രങ്ങൾ നടത്തിയതായും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടൽ. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്നും എന്നാൽ ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താൻ ഉയർത്തിയ വിഷയങ്ങൾ മറ്റു നേതാക്കൾ ഏറ്റെടുത്തില്ല. റഫാൽ വിഷയത്തിൽ കാവൽക്കാരൻ കള്ളനാണ് എന്ന പ്രചാരണം മറ്റാരും ഏറ്റെടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു കോൺഗ്രസിനു പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു നിലനിർത്താൻ കഴിഞ്ഞില്ലെന്നു പ്രവർത്തകസമിതി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ നേതാക്കളുടെ അഭിപ്രായം മാനിച്ച് രാഹുൽ രാജി പിൻവലി ച്ചതായി റിപ്പോർട്ടുണ്ട്.
പ്രചാരണത്തിനിടെ താൻ ഉയർത്തിയ പല വിഷയങ്ങളും ഏറ്റെടുക്കാൻ നേതാക്കൾ തയാറായില്ലെന്നും രാഹുൽ വിമർശിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം പ്രവർത്തകസമിതി യോഗം തള്ളിയിരുന്നു. രാജിക്കാര്യത്തിൽ രാഹുലിനെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് പാർട്ടി നിലപാടിനു വിരുദ്ധമായി മക്കൾക്ക് സീറ്റ് വേണമെന്നു വാശിപിടിച്ച നേതാക്കൾക്കെതിരേ കടുത്ത വിമർശനം രാഹുൽ നടത്തിയത്.
നേതാക്കളുടെ മക്കൾക്ക് സീറ്റ് വേണമെന്ന ആവശ്യം താൻ അംഗീകരിക്കാതിരുന്നിട്ടും അവർ കടുത്ത സമ്മർദ തന്ത്രങ്ങൾ നടത്തിയതായും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടൽ. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്നും എന്നാൽ ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താൻ ഉയർത്തിയ വിഷയങ്ങൾ മറ്റു നേതാക്കൾ ഏറ്റെടുത്തില്ല. റഫാൽ വിഷയത്തിൽ കാവൽക്കാരൻ കള്ളനാണ് എന്ന പ്രചാരണം മറ്റാരും ഏറ്റെടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു കോൺഗ്രസിനു പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു നിലനിർത്താൻ കഴിഞ്ഞില്ലെന്നു പ്രവർത്തകസമിതി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ നേതാക്കളുടെ അഭിപ്രായം മാനിച്ച് രാഹുൽ രാജി പിൻവലി ച്ചതായി റിപ്പോർട്ടുണ്ട്.