ബംഗളൂരു:കർണാടകയിലെ കോ ൺഗ്രസ്-ജെഡിഎസ് സർക്കാരിനെ മറിച്ചിടാനുള്ള നീക്കം ഊർജിതമായി. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളിയും കെ. സുധാകറും മുതിർന്ന ബിജെപി നേതാവ് എസ്.എം. കൃഷ്ണയുടെ വസതിയിലെത്തി കൃഷ്ണയുമായും ബി.എസ്. യെദിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവ് ആർ. അശോകും ചർച്ചയിൽ പങ്കെടുത്തു.
മുതിർന്ന നേതാവായ കൃഷ്ണയെ സന്ദർശിക്കാനെത്തിയതായിരുന്നു തങ്ങളെന്നും യെദിയൂരപ്പ വരുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നുമാണു ജാർക്കിഹോളിയുടെയും സുധാകറിന്റെയും വിശദീകരണം. ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തിയ കൃഷ്ണയോടു നന്ദി പറയാനാണു താനെത്തിയതെന്നാണു യെദിയൂരപ്പ പറയുന്നത്.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരു സീറ്റ് നേടിയ ബിജെപിക്ക് ഇപ്പോൾ 105 അംഗങ്ങളുണ്ട്. ഒന്പതു കോൺഗ്രസ് എംഎൽഎമാരെ രാജിവയ്പിക്കാനാണു ബിജെപിയുടെ നീക്കം . ഇതോടെ നിയമസഭയുടെ അംഗബലം 215 ആകും. അപ്പോൾ രണ്ടു സ്വതന്ത്രരുടെയും ബിഎസ്പി അംഗത്തിന്റെയും പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാനാണു ബിജെപി ശ്രമം.
മുതിർന്ന നേതാവായ കൃഷ്ണയെ സന്ദർശിക്കാനെത്തിയതായിരുന്നു തങ്ങളെന്നും യെദിയൂരപ്പ വരുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നുമാണു ജാർക്കിഹോളിയുടെയും സുധാകറിന്റെയും വിശദീകരണം. ബിജെപി സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തിയ കൃഷ്ണയോടു നന്ദി പറയാനാണു താനെത്തിയതെന്നാണു യെദിയൂരപ്പ പറയുന്നത്.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരു സീറ്റ് നേടിയ ബിജെപിക്ക് ഇപ്പോൾ 105 അംഗങ്ങളുണ്ട്. ഒന്പതു കോൺഗ്രസ് എംഎൽഎമാരെ രാജിവയ്പിക്കാനാണു ബിജെപിയുടെ നീക്കം . ഇതോടെ നിയമസഭയുടെ അംഗബലം 215 ആകും. അപ്പോൾ രണ്ടു സ്വതന്ത്രരുടെയും ബിഎസ്പി അംഗത്തിന്റെയും പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാനാണു ബിജെപി ശ്രമം.