ന്യൂഡൽഹി: ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. 30നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കു പ്രധാനമന്ത്രിയെയും ബിജെപി പ്രസിഡന്റിനെയും ക്ഷണിച്ച ജഗൻ മോഹൻ, ആന്ധ്രയ്ക്ക് പ്രത്യേക പദവിയും കൂടുതൽ കേന്ദ്ര സഹായവും വേണമെന്ന ആവശ്യവും ഉന്നയിച്ചു. ആന്ധ്രയുടെ വികസന കാര്യത്തിൽ ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്നു ട്വീറ്റ് ചെയ്ത അമിത് ഷാ, ആന്ധ്രയുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുമെന്നും പറഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരേ കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിലും ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസ് പാർലമെന്റിൽ ബഹളമുയർത്തിയിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി, എൻഡിഎ സഖ്യം വിട്ടതിനെത്തുടർന്നു കേന്ദ്ര സർക്കാരും ആന്ധ്ര സർക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജഗൻ മോഹൻ റെഡ്ഡിയുടെ നീക്കം. തെരഞ്ഞെടുപ്പിൽ ബിജെപിയുമായും കോണ്‍ഗ്രസുമായും സമദൂര നിലപാടു സ്വീകരിച്ചിരുന്ന ജഗൻ, ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്ന കക്ഷിക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന ആന്ധ്രപ്രദേശിൽ 175 സീറ്റുകളിൽ 151 സീറ്റ് നേടിയാണ് വൈഎസ്ആർ കോണ്‍ഗ്രസ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 25ൽ 22 സീറ്റും വൈഎസ്ആർ കോണ്‍ഗ്രസ് നേടി.
ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരേ കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിലും ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസ് പാർലമെന്റിൽ ബഹളമുയർത്തിയിരുന്നു.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി, എൻഡിഎ സഖ്യം വിട്ടതിനെത്തുടർന്നു കേന്ദ്ര സർക്കാരും ആന്ധ്ര സർക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജഗൻ മോഹൻ റെഡ്ഡിയുടെ നീക്കം. തെരഞ്ഞെടുപ്പിൽ ബിജെപിയുമായും കോണ്‍ഗ്രസുമായും സമദൂര നിലപാടു സ്വീകരിച്ചിരുന്ന ജഗൻ, ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കുന്ന കക്ഷിക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന ആന്ധ്രപ്രദേശിൽ 175 സീറ്റുകളിൽ 151 സീറ്റ് നേടിയാണ് വൈഎസ്ആർ കോണ്‍ഗ്രസ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 25ൽ 22 സീറ്റും വൈഎസ്ആർ കോണ്‍ഗ്രസ് നേടി.