അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനിയുടെ അമേഠിയിലെ ഉറ്റ അനുയായി വെടിയേറ്റു മരിച്ചു. അമേഠിയിലെ ബാരുലിയയിലെ മുൻഗ്രാമത്തലവൻ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ രണ്ടംഗസംഘം നിറയൊഴിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി ദയാ റാം പറഞ്ഞു. ഉടൻ ലക്നോയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണത്തിനു കീഴടങ്ങി.
സിംഗുമായി മുൻകാല വൈരം ഉള്ളവരെക്കുറിച്ചുൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് യുപി ഡിജിപി ഓം പ്രകാശ് സിംഗ് അറിയിച്ചു. രാഷ്ട്രീയകൊലപാതകം ആണോ എന്നും പരിശോധിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. വസിം, നസിം, ഗോലു, രാമചന്ദ്ര, ധരംനാഥ് ഗുപ്ത എന്നിവർക്കെതിരേയാണു കേസെടുത്തത്. ഏഴു പേരെ കസ്റ്റഡിയിലെടുത്തതായി ഡിജിപി ഓം പ്രകാശ് സിംഗ് പറഞ്ഞു. അമേഠിയിൽ സ്മൃതി ഇറാനി ഷൂ വിതരണം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന സിംഗ് പ്രചാരണരംഗത്തും സജീവമായിരുന്നു.
സിംഗുമായി മുൻകാല വൈരം ഉള്ളവരെക്കുറിച്ചുൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് യുപി ഡിജിപി ഓം പ്രകാശ് സിംഗ് അറിയിച്ചു. രാഷ്ട്രീയകൊലപാതകം ആണോ എന്നും പരിശോധിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. വസിം, നസിം, ഗോലു, രാമചന്ദ്ര, ധരംനാഥ് ഗുപ്ത എന്നിവർക്കെതിരേയാണു കേസെടുത്തത്. ഏഴു പേരെ കസ്റ്റഡിയിലെടുത്തതായി ഡിജിപി ഓം പ്രകാശ് സിംഗ് പറഞ്ഞു. അമേഠിയിൽ സ്മൃതി ഇറാനി ഷൂ വിതരണം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന സിംഗ് പ്രചാരണരംഗത്തും സജീവമായിരുന്നു.