ന്യൂഡൽഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കോൽക്കത്ത മുൻ പോലീസ് കമ്മീഷണർ രാജീവ്കുമാറിനെതിരേ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാർ രാജ്യംവിട്ടുപോകാതിരിക്കുന്നതിനായി വിമാനത്താവള അധികൃതർക്കും എമിഗ്രേഷൻ വകുപ്പിനും വിവരം കൈമാറുകയും ചെയ്തു. 2,500 കോടിരൂപയുടെ തട്ടിപ്പുകേസിൽ 1989 ബാച്ച് ഐപിഎസുകാരനായ രാജീവ് കുമാറിനെ കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യാനാണു സിബിഐയുടെ ശ്രമം. സിബിഐ ഏറ്റെടുക്കുംമുന്പ് തട്ടിപ്പ്കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ.
അന്വേഷണവുമായി സഹകരിക്കാത്തതിനാൽ രാജീവ്കുമാറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുമതി വേണമെന്നു സിബിഐ സംഘം സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ചിട്ടിതട്ടിപ്പിൽ ഉന്നത രാഷ്ട്രീയനേതാക്കൾക്കു പങ്കുണ്ടെന്നു വ്യക്തമായിട്ടും നിർണായക വിവരങ്ങൾ രേഖപ്പെടുത്തിയ പ്രതികളുടെ മൊബൈൽഫോണുകളും ലാപ്ടോപ്പുകളും രാജീവ്കുമാർ വിട്ടുകൊടുത്തുവെന്ന് സിബിഐക്കുവേണ്ടി ഹാജരായ സോളിസറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാത്തതിനാൽ നിർണായകമായ വിവരങ്ങൾ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് കുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു മതിയായ കാരണം ബോധിപ്പിക്കണമെന്നു സുപ്രീംകോടതി കഴിഞ്ഞമാസം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണവുമായി സഹകരിക്കാത്തതിനാൽ രാജീവ്കുമാറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുമതി വേണമെന്നു സിബിഐ സംഘം സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ചിട്ടിതട്ടിപ്പിൽ ഉന്നത രാഷ്ട്രീയനേതാക്കൾക്കു പങ്കുണ്ടെന്നു വ്യക്തമായിട്ടും നിർണായക വിവരങ്ങൾ രേഖപ്പെടുത്തിയ പ്രതികളുടെ മൊബൈൽഫോണുകളും ലാപ്ടോപ്പുകളും രാജീവ്കുമാർ വിട്ടുകൊടുത്തുവെന്ന് സിബിഐക്കുവേണ്ടി ഹാജരായ സോളിസറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാത്തതിനാൽ നിർണായകമായ വിവരങ്ങൾ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് കുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു മതിയായ കാരണം ബോധിപ്പിക്കണമെന്നു സുപ്രീംകോടതി കഴിഞ്ഞമാസം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.