കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാമെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സന്നദ്ധത തൃണമൂൽ നേതൃത്വം തള്ളി. തൃണമൂൽ കോൺഗ്രസ് നേതൃയോഗത്തിലായിരുന്നു രാജിസന്നദ്ധത അറിയിച്ചതെന്ന് മമത ബാനർജി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വോട്ടർമാരെ സ്വന്തമാക്കാൻ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാനാണു ബിജെപി നേതൃത്വം ശ്രമിച്ചതെന്നും മമത പറഞ്ഞു.
ബിജെപിയുടെ വിജയത്തിൽ സംശയമുണ്ടെന്നു മമത പറഞ്ഞു. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷകക്ഷികളെ തൂത്തെറിഞ്ഞ രീതി കാണുന്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്. വിദേശശക്തികളുടെ പിന്തുണ ഇതിലുണ്ടോയെന്നു സംശയിക്കുന്നതായും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമാണു ബിജെപി സൃഷ്ടിച്ചെന്നും മമത ചൂണ്ടിക്കാട്ടി.
വോട്ടർമാരെ സ്വന്തമാക്കാൻ ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കാനാണു ബിജെപി നേതൃത്വം ശ്രമിച്ചതെന്നും മമത പറഞ്ഞു.
ബിജെപിയുടെ വിജയത്തിൽ സംശയമുണ്ടെന്നു മമത പറഞ്ഞു. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷകക്ഷികളെ തൂത്തെറിഞ്ഞ രീതി കാണുന്പോൾ സംശയങ്ങൾ ഉയരുന്നുണ്ട്. വിദേശശക്തികളുടെ പിന്തുണ ഇതിലുണ്ടോയെന്നു സംശയിക്കുന്നതായും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമാണു ബിജെപി സൃഷ്ടിച്ചെന്നും മമത ചൂണ്ടിക്കാട്ടി.