ടോക്കിയോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാലു ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തി. ബിസിനസ് ചർച്ച, ജപ്പാൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി ആബെയുമായി ഗോൾഫ് കളി, സുമോ ഗുസ്തിമത്സര വിജയിക്ക് ട്രോഫി സമ്മാനിക്കൽ തുടങ്ങി വിവിധ പരിപാടികളാണു ട്രംപിനുവേണ്ടി ഒരുക്കിയിട്ടുള്ളത്.
ഇന്നലെ ട്രംപ് ടോക്കിയോയിൽ വിമാനമിറങ്ങുന്നതിന് ഒരു മണിക്കൂർ മുന്പ് നഗരത്തിലെ കെട്ടിടങ്ങളെ വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനു ടോക്കിയോയിൽ വിമാനമിറങ്ങിയ ട്രംപിനെയും ഭാര്യ മെലാനിയയെയും ജപ്പാൻ വിദേശ മന്ത്രി ടാരോ കൊനോ സ്വീകരിച്ചു. തുടർന്ന് യുഎസ് സ്ഥാനപതിയുടെ വസതിയിൽ വ്യവസായപ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരബന്ധത്തിൽ ജപ്പാനാണു മേൽക്കൈയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കാനുള്ള വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ട്രംപ് പ്രധാനമന്ത്രി ആബെയുമൊത്ത് ഗോൾഫ് കളിക്കും. സുമോ ഗുസ്തി മത്സരം വീക്ഷിക്കുന്ന ട്രംപ് മത്സര വിജയിക്ക് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും. അഞ്ചടി ഉയരമുള്ള 32 കിലോ തൂക്കമുള്ള ട്രോഫിയാണിത്.
തിങ്കളാഴ്ച ജപ്പാനിലെ പുതിയ ചക്രവർത്തി നരുഹിതോയെ കാണും. നരുഹിതോ സ്ഥാനമേറ്റശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ ലോകരാഷ്ട്ര നേതാവാണു ട്രംപ്. പ്രധാനമന്ത്രി ആബേ ഷിൻസോയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച യോകോസുകയിലെത്തി കാഗാ യുദ്ധക്കപ്പൽ സന്ദർശിക്കും. യോകോസുകാ നാവികത്താവളത്തിലെ യുഎസ് സൈനികരെ അഭിസംബോധന ചെയ്തശേഷമാവും ട്രംപ് ജാപ്പനീസ് പര്യടനം അവസാനിപ്പിക്കുക.
ഇന്നലെ ട്രംപ് ടോക്കിയോയിൽ വിമാനമിറങ്ങുന്നതിന് ഒരു മണിക്കൂർ മുന്പ് നഗരത്തിലെ കെട്ടിടങ്ങളെ വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനു ടോക്കിയോയിൽ വിമാനമിറങ്ങിയ ട്രംപിനെയും ഭാര്യ മെലാനിയയെയും ജപ്പാൻ വിദേശ മന്ത്രി ടാരോ കൊനോ സ്വീകരിച്ചു. തുടർന്ന് യുഎസ് സ്ഥാനപതിയുടെ വസതിയിൽ വ്യവസായപ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപരബന്ധത്തിൽ ജപ്പാനാണു മേൽക്കൈയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കാനുള്ള വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ട്രംപ് പ്രധാനമന്ത്രി ആബെയുമൊത്ത് ഗോൾഫ് കളിക്കും. സുമോ ഗുസ്തി മത്സരം വീക്ഷിക്കുന്ന ട്രംപ് മത്സര വിജയിക്ക് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും. അഞ്ചടി ഉയരമുള്ള 32 കിലോ തൂക്കമുള്ള ട്രോഫിയാണിത്.
തിങ്കളാഴ്ച ജപ്പാനിലെ പുതിയ ചക്രവർത്തി നരുഹിതോയെ കാണും. നരുഹിതോ സ്ഥാനമേറ്റശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ ലോകരാഷ്ട്ര നേതാവാണു ട്രംപ്. പ്രധാനമന്ത്രി ആബേ ഷിൻസോയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച യോകോസുകയിലെത്തി കാഗാ യുദ്ധക്കപ്പൽ സന്ദർശിക്കും. യോകോസുകാ നാവികത്താവളത്തിലെ യുഎസ് സൈനികരെ അഭിസംബോധന ചെയ്തശേഷമാവും ട്രംപ് ജാപ്പനീസ് പര്യടനം അവസാനിപ്പിക്കുക.