ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയതായാണു സൂചന. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പുതിയ സർക്കാരിലുണ്ടാവില്ലെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ പുതിയ സർക്കാരിൽ സുപ്രധാന വകുപ്പിന്റെ ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നീ സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യാനാണു സാധ്യത. ആരോഗ്യസ്ഥിതി മോശമായതിനാലാണ് അരുണ്‍ ജയ്റ്റ്ലി ഒഴിവാകുന്നത്. പകരം പിയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. മന്ത്രിസഭയിലേക്ക് അമിത് ഷാ എത്തിയാൽ ധനം, ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളിൽ ഏതെങ്കിലും നൽകേണ്ടിവരും. ഷാ മന്ത്രിസഭയിലെത്തുന്നത് രണ്ടാമൻ എന്ന പദവിയോടെയാവും. അങ്ങനെവന്നാൽ ഇപ്പോൾ രണ്ടാമനായ രാജ്നാഥ് സിംഗിനെ പ്രതിരോധ മന്ത്രിയാക്കിയേക്കും. പ്രതിരോധ മന്ത്രി നിർമല സീതാരാമനെ ബിജെപി അധ്യക്ഷയാക്കിയേക്കുമെന്നും സൂചനയുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മാറ്റമുണ്ടാകാനിടയില്ല. എന്നാൽ, സുഷമയുടെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലെന്നു കണ്ടാൽ നിർമല വിദേശകാര്യമന്ത്രിയാകാനിടയുണ്ട്. രവിശങ്കർ പ്രസാദിനു വകുപ്പു മാറ്റമുണ്ടായേക്കും. നിയമ മന്ത്രിയെന്ന നിലയിൽ പ്രസാദിന്റെ പ്രവർത്തനം ശരിയായില്ലെന്നു വിമർശനമുണ്ടായിരുന്നു. സ്മൃതി ഇറാനിക്ക് പ്രധാന വകുപ്പ് കിട്ടിയേക്കും.
കേരളത്തിൽനിന്ന് വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മോദിയും സഖ്യകക്ഷികളിൽ നിന്നുള്ള പ്രധാനപ്പെട്ടവരും സുപ്രധാന വകുപ്പുകളിൽ എത്തുന്നവരും മാത്രമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
ജിജി ലൂക്കോസ്
ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നീ സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യാനാണു സാധ്യത. ആരോഗ്യസ്ഥിതി മോശമായതിനാലാണ് അരുണ്‍ ജയ്റ്റ്ലി ഒഴിവാകുന്നത്. പകരം പിയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. മന്ത്രിസഭയിലേക്ക് അമിത് ഷാ എത്തിയാൽ ധനം, ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളിൽ ഏതെങ്കിലും നൽകേണ്ടിവരും. ഷാ മന്ത്രിസഭയിലെത്തുന്നത് രണ്ടാമൻ എന്ന പദവിയോടെയാവും. അങ്ങനെവന്നാൽ ഇപ്പോൾ രണ്ടാമനായ രാജ്നാഥ് സിംഗിനെ പ്രതിരോധ മന്ത്രിയാക്കിയേക്കും. പ്രതിരോധ മന്ത്രി നിർമല സീതാരാമനെ ബിജെപി അധ്യക്ഷയാക്കിയേക്കുമെന്നും സൂചനയുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മാറ്റമുണ്ടാകാനിടയില്ല. എന്നാൽ, സുഷമയുടെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലെന്നു കണ്ടാൽ നിർമല വിദേശകാര്യമന്ത്രിയാകാനിടയുണ്ട്. രവിശങ്കർ പ്രസാദിനു വകുപ്പു മാറ്റമുണ്ടായേക്കും. നിയമ മന്ത്രിയെന്ന നിലയിൽ പ്രസാദിന്റെ പ്രവർത്തനം ശരിയായില്ലെന്നു വിമർശനമുണ്ടായിരുന്നു. സ്മൃതി ഇറാനിക്ക് പ്രധാന വകുപ്പ് കിട്ടിയേക്കും.
കേരളത്തിൽനിന്ന് വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മോദിയും സഖ്യകക്ഷികളിൽ നിന്നുള്ള പ്രധാനപ്പെട്ടവരും സുപ്രധാന വകുപ്പുകളിൽ എത്തുന്നവരും മാത്രമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
ജിജി ലൂക്കോസ്