സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടത്തിൽ 20 വിദ്യാർഥികൾ മരിച്ചു. കെട്ടിടത്തിൽനിന്ന് ചാടിയതും ശ്വാസം മുട്ടിയതുമാണു വിദ്യാർഥികളുടെ മരണത്തിനു കാരണമായതെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.
നാ ലുനിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ ചാടുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. തീയണയ്ക്കുന്നതിനായി 19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദുരന്തസ്ഥലത്തേക്ക് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി വിജയ് രൂപാനി അയച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ സർക്കാർ സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.
നാ ലുനിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നിലകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ ചാടുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. തീയണയ്ക്കുന്നതിനായി 19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദുരന്തസ്ഥലത്തേക്ക് നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി വിജയ് രൂപാനി അയച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ സർക്കാർ സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.