കോൽക്കത്ത: പശ്ചിമബംഗാളിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥികളിൽ ഒരാളൊഴികെ എല്ലാവരുടെയും കെട്ടിവച്ച തുക നഷ്ടപ്പെട്ടു. അവർക്കു നിശ്ചിത ശതമാനം (പോൾ ചെയ്തതിന്റെ 16.66 ശതമാനം അഥവാ ആറിലൊന്ന്) വോട്ട് ലഭിച്ചില്ല. ജാദവ്പുരിലെ ബികാഷ് രഞ്ജൻ ഭട്ടാചാര്യക്കു മാത്രമാണ് കെട്ടിവച്ച തുക തിരിച്ചു പിടിക്കാനായത്. ഭട്ടാചാര്യക്ക് 21.04 ശതമാനം വോട്ട് കിട്ടി.
മുപ്പത്തിനാലു വർഷം തുടർച്ചയായി ബംഗാൾ ഭരിച്ച ഇടതുപക്ഷത്തിന് ഇത്തവണ ലഭിച്ച വോട്ട് 7.46 ശതമാനം മാത്രം. 2014-ൽ രണ്ടു സീറ്റും (മുർഷിദാബാദ്, റായ്ഗജ്) 29.96 ശതമാനം വോട്ടും ഇടതുപക്ഷത്തിനു ലഭിച്ചതാണ്.
ത്രിപുരയിലെ രണ്ടു ലോക്സഭാ സീറ്റിലും സിപിഎം മൂന്നാംസ്ഥാനത്തായിരുന്നു. ത്രിപുരയിൽ 17.31 ശതമാനമാണു സിപിഎമ്മിന്റെ വോട്ട്.തമിഴ്നാട്ടിൽ സിപിഎമ്മും സിപിഐയും രണ്ടു സീറ്റു വീതം നേടി. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ചേർന്നതുമൂലമാണത്. സിപിഎമ്മിന് 2.4 ഉം സിപിഐക്കു 2.43 ഉം ശതമാനം വോട്ട് ലഭിച്ചു.കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് 25.83 ശതമാനമാണ്. സിപിഐയുടേത് 6.05 ശതമാനവും.
മുപ്പത്തിനാലു വർഷം തുടർച്ചയായി ബംഗാൾ ഭരിച്ച ഇടതുപക്ഷത്തിന് ഇത്തവണ ലഭിച്ച വോട്ട് 7.46 ശതമാനം മാത്രം. 2014-ൽ രണ്ടു സീറ്റും (മുർഷിദാബാദ്, റായ്ഗജ്) 29.96 ശതമാനം വോട്ടും ഇടതുപക്ഷത്തിനു ലഭിച്ചതാണ്.
ത്രിപുരയിലെ രണ്ടു ലോക്സഭാ സീറ്റിലും സിപിഎം മൂന്നാംസ്ഥാനത്തായിരുന്നു. ത്രിപുരയിൽ 17.31 ശതമാനമാണു സിപിഎമ്മിന്റെ വോട്ട്.തമിഴ്നാട്ടിൽ സിപിഎമ്മും സിപിഐയും രണ്ടു സീറ്റു വീതം നേടി. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ചേർന്നതുമൂലമാണത്. സിപിഎമ്മിന് 2.4 ഉം സിപിഐക്കു 2.43 ഉം ശതമാനം വോട്ട് ലഭിച്ചു.കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് 25.83 ശതമാനമാണ്. സിപിഐയുടേത് 6.05 ശതമാനവും.