അഹമ്മദാബാദ്: ഗുജറാത്തിലെ 24 മണ്ഡലങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭൂരിപക്ഷം വർധിച്ചു. രണ്ടിടത്തു മാത്രമാണു ഭൂരിപക്ഷം കുറഞ്ഞത്. ഇത്തവണയും മുഴുവൻ സീറ്റും തൂത്തുവാരിയത് ബിജെപിയാണ്. നവസാരിയിൽ 6.89 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സി.ആർ. പാട്ടീൽ ആണ് ഏറ്റവും ഗംഭീര വിജയം നേടിയത്. 2014ൽ പാട്ടീലിന്റെ ഭൂരിപക്ഷം 5.58 ലക്ഷം ആയിരുന്നു. 15 സ്ഥാനാർഥികൾ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2014ൽ ആറു പേർക്കായിരുന്നു ഈ നേട്ടം. ദഹോദ്, പോർബന്തർ മണ്ഡലങ്ങളിൽ മാത്രമാണു കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞത്. എല്ലാ മണ്ഡലങ്ങളിലും ലക്ഷത്തിനു മുകളിലാണു ഭൂരിപക്ഷം.
വഡോദരയിൽ 2014ൽ നരേന്ദ്ര മോദി നേടിയ 5.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രഞ്ജൻ ഭട്ട് മറികടന്നു. 5.89 ലക്ഷമാണു ഭട്ടിന്റെ ഭൂരിപക്ഷം. ഗാന്ധിനഗറിൽ അമിത് ഷാ 5.57 ലക്ഷം വോട്ടിനാണു വിജയിച്ചത്. 2014ൽ എൽ.കെ. അഡ്വാനിയുടെ വിജയം 4.83 ലക്ഷം വോട്ടിനായിരുന്നു. സൂറത്തിൽ ദർശന ജാർദോഷ് 5.48 ലക്ഷം വോട്ടിനു വിജയിച്ചു. 2014ൽ ദർശനയുടെ ഭൂരിപക്ഷം 5.33 ലക്ഷമായിരുന്നു. ഗുജറാത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് ദഹോദിൽ ജസ്വന്ത് സിംഗ് ഭാഭോർ ആണ്. 1.27 ലക്ഷമാണു ഭാഭോറിന്റെ ഭൂരിപക്ഷം.
ഇത്തവണ ബിജെപിക്ക് 62.2 ശതമാനം വോട്ട് ലഭിച്ചു. കോൺഗ്രസിനു കിട്ടിയത് 32.1 ശതമാനമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് വിഹിതം 60 ശതമാനമായിരുന്നു.
വഡോദരയിൽ 2014ൽ നരേന്ദ്ര മോദി നേടിയ 5.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രഞ്ജൻ ഭട്ട് മറികടന്നു. 5.89 ലക്ഷമാണു ഭട്ടിന്റെ ഭൂരിപക്ഷം. ഗാന്ധിനഗറിൽ അമിത് ഷാ 5.57 ലക്ഷം വോട്ടിനാണു വിജയിച്ചത്. 2014ൽ എൽ.കെ. അഡ്വാനിയുടെ വിജയം 4.83 ലക്ഷം വോട്ടിനായിരുന്നു. സൂറത്തിൽ ദർശന ജാർദോഷ് 5.48 ലക്ഷം വോട്ടിനു വിജയിച്ചു. 2014ൽ ദർശനയുടെ ഭൂരിപക്ഷം 5.33 ലക്ഷമായിരുന്നു. ഗുജറാത്തിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് ദഹോദിൽ ജസ്വന്ത് സിംഗ് ഭാഭോർ ആണ്. 1.27 ലക്ഷമാണു ഭാഭോറിന്റെ ഭൂരിപക്ഷം.
ഇത്തവണ ബിജെപിക്ക് 62.2 ശതമാനം വോട്ട് ലഭിച്ചു. കോൺഗ്രസിനു കിട്ടിയത് 32.1 ശതമാനമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് വിഹിതം 60 ശതമാനമായിരുന്നു.