ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അമാനുഷിക താരമെന്ന് വിശേഷിപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഏകദിന, ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലിയാണ് നിലവിൽ ലോക ഒന്നാം നന്പർ. ഈ ലോകകപ്പിനിടെ കോഹ്ലി ഏകദിനത്തിൽ 11,000 റണ്‍സ് പിന്നിടുമെന്നാണ് സർവരുടെയും കണക്കുകൂട്ടൽ.
കോഹ്ലി ഒരു റണ്‍ മെഷീനാണ്. 1980കളും 90കളുമായി താരതമ്യം ചെയ്യുന്പോൾ ഇപ്പോൾ ഫിറ്റ്നസിനു സമയം ആവശ്യമില്ലെന്നു പറയുന്നതിൽ തെറ്റില്ല. കാരണം, നിരന്തരം മത്സരങ്ങൾ ഉള്ളതിനാൽ ഫിറ്റ്നസിനായി പ്രത്യേകം സമയം ചെലവഴിക്കേണ്ടതില്ല. എങ്കിലും കോഹ്ലി ഫിറ്റ്നസിനായി സമയം മാറ്റിവയ്ക്കുന്നു. ഫിറ്റ്നസ് അത്യന്താപേക്ഷിതമാണ്. കോഹ്ലി അമാനുഷികനായ റണ്‍ മെഷീനാണ്- ലാറ പറഞ്ഞു.
സച്ചിൻ തെണ്ടുൽക്കർ ഇതിഹാസങ്ങളിൽ ഒരാളാണെന്നും കോഹ്ലി പ്രത്യേക താരമാണെന്നും പറഞ്ഞ ലാറ, വരും തലമുറ കോഹ്ലിയിൽനിന്ന് ഉൗർജമുൾക്കൊള്ളുമെന്നും കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റന്റെ വജ്രായുധം പേസർ ജസ്പ്രീത് ബുംറ ആയിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ബുംറ എന്നും ലാറ പറഞ്ഞു. ബുംറയുടെ ബൗളിംഗ് ആക്ഷൻ വേറിട്ടതാണ്. സ്ട്രൈക്ക് തുടർച്ചയായി കൈമാറുകയാണ് ബുംറയെ തളർത്താനുള്ള ഏക പോംവഴിയെന്നും വെസ്റ്റ് ഇൻഡീസ് മുൻ താരം അഭിപ്രായപ്പെട്ടു.
കോഹ്ലി റണ്‍ മെഷീൻ: ലാറ
12:54 AM May 25, 2019 | Deepika.com