ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ സമവായമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടെന്നു തുറന്നുസമ്മതിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവയ്ക്കുന്നു. കൺസർവേറ്റീവ് പാർട്ടി നേതൃപദവി ജൂൺ ഏഴിനു രാജിവയ്ക്കുമെന്നു മേ പ്രഖ്യാപിച്ചു. ഔദ്യോഗിക വസതിയായ പത്ത് ഡൗണിംഗ് സ്ട്രീറ്റിൽനിന്നു നടത്തിയ പ്രസംഗത്തിനിടെ മേയുടെ കണ്ഠമിടറുകയും അവർ കണ്ണീരടക്കാൻ പാടുപെട്ടു. ജൂൺ പത്തിനാണു നേതൃപദവിയിലേക്കുള്ള മത്സരം നടക്കുക. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ മേ കാവൽ പ്രധാനമന്ത്രിയായി തുടരും. മുൻ മന്ത്രി ബോറീസ് ജോൺസണും വിദേ ശകാര്യ മന്ത്രി ജറമി ഹണ്ടും ഉൾപ്പെടെ നിരവധി പേർ പ്രധാനമന്ത്രിക്കസേരയ്ക്കു നോട്ടമിട്ടിട്ടുണ്ട്.
ജൂൺ ആദ്യം യുഎസ് പ്രസിഡന്റ് ട്രംപ് ബ്രിട്ടനിൽ സന്ദർശനത്തിനെത്തുന്നുണ്ട്. അതു കഴിഞ്ഞായിരിക്കും രാജിയെന്ന് എലിസബത്ത് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്നും മേ വ്യക്തമാക്കി.
മൂന്നുവർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ച മേ ബ്രെക്സിറ്റ് നടപ്പാക്കുന്നതിലെ പരാജയം എന്നും തനിക്കു ദുഃഖകാരണമാണെന്നും പറഞ്ഞു. രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. ഏതായാലും അവസാനത്തെയല്ല. രാജ്യത്തെ സേവിക്കാൻ അവസരം കിട്ടിയതിൽ ഏറെ കൃതജ്ഞതയുണ്ടെന്നും ആരോടും നീരസമില്ലാതെയാണു സ്ഥാനമൊഴിയുന്നതെന്നും അവർ പറഞ്ഞു.
2016 ജൂണിലെ ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോരണമെന്ന്(ബ്രെക്സിറ്റ്) ഭൂരിഭാഗം പേർ വിധിയെഴുതിയതിനെത്തുടർന്നു രാജിവച്ച ഡേവിഡ് കാമറോണിന്റെ പിൻഗാമിയായാണ് മേ അധികാരമേറ്റത്. നേരത്തെ ബ്രെക്സിറ്റ് വിരുദ്ധ ക്യാന്പിലായിരുന്ന മേ പിന്നീടു ജനവിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
ജൂൺ ആദ്യം യുഎസ് പ്രസിഡന്റ് ട്രംപ് ബ്രിട്ടനിൽ സന്ദർശനത്തിനെത്തുന്നുണ്ട്. അതു കഴിഞ്ഞായിരിക്കും രാജിയെന്ന് എലിസബത്ത് രാജ്ഞിയെ അറിയിച്ചിട്ടുണ്ടെന്നും മേ വ്യക്തമാക്കി.
മൂന്നുവർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ച മേ ബ്രെക്സിറ്റ് നടപ്പാക്കുന്നതിലെ പരാജയം എന്നും തനിക്കു ദുഃഖകാരണമാണെന്നും പറഞ്ഞു. രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ്. ഏതായാലും അവസാനത്തെയല്ല. രാജ്യത്തെ സേവിക്കാൻ അവസരം കിട്ടിയതിൽ ഏറെ കൃതജ്ഞതയുണ്ടെന്നും ആരോടും നീരസമില്ലാതെയാണു സ്ഥാനമൊഴിയുന്നതെന്നും അവർ പറഞ്ഞു.
2016 ജൂണിലെ ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോരണമെന്ന്(ബ്രെക്സിറ്റ്) ഭൂരിഭാഗം പേർ വിധിയെഴുതിയതിനെത്തുടർന്നു രാജിവച്ച ഡേവിഡ് കാമറോണിന്റെ പിൻഗാമിയായാണ് മേ അധികാരമേറ്റത്. നേരത്തെ ബ്രെക്സിറ്റ് വിരുദ്ധ ക്യാന്പിലായിരുന്ന മേ പിന്നീടു ജനവിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.