വാഷിംഗ്ടൺ ഡിസി: ബഹിരാകാശത്തുനിന്ന് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള സ്റ്റാർലിങ്ക് പദ്ധതിയുടെ ആദ്യഘട്ടമായി 60 ഉപഗ്രഹങ്ങൾ യുഎസിലെ സ്പേസ് എക്സ് കന്പനി വിക്ഷേപിച്ചു.
ഫ്ലോറിഡയിലെ കേപ് കാനവറാളിൽനിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെട്ട ഫാൽക്കൺ-9 റോക്കറ്റ്, എല്ലാ ഉപഗ്രങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചതായി കന്പനി അറിയിച്ചു. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ഏതു കോണിൽനിന്നും നേരിട്ട് ഇന്റർനെറ്റ് സേവനം ലഭിക്കും.
800 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചാൽ പദ്ധതി യാഥാർഥ്യമാകും. 550 കിലോമീറ്റർ വരെയുള്ള താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുക. 227 കിലോഗ്രാം ഭാരമാണ് ഉപഗ്രഹങ്ങൾക്കുള്ളത്. ബഹിരാകാശ അവശിഷ്ടങ്ങളിൽനിന്ന് സ്വയം ഒഴിഞ്ഞുമാറാനുള്ള കഴിവ് ഉപഗ്രഹങ്ങൾക്കുണ്ട്.
പദ്ധതി അത്രയെളുപ്പം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ കന്പനിക്കില്ല. കന്പനി മേധാവി എലോൺ മസ്കിന്റെ ചൊവ്വാ പദ്ധതിക്കു പണം കണ്ടെത്താൻ കൂടിയാണ് ഇതു നടപ്പാക്കുന്നത്.
വൺവെബ് എന്ന സ്റ്റാർട്ട് അപ് കന്പനിയും ആമസോൺ മേധാവി ജെഫ് ബെസോസിന്റെ കുയിപ്പർ എന്ന പദ്ധതിയും ബഹിരാകാശ ഇന്റർനെറ്റ് സേവനം പ്രദാനം ചെയ്യാനുള്ള തയാറെടുപ്പുകളിലാണ്.
ഫ്ലോറിഡയിലെ കേപ് കാനവറാളിൽനിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെട്ട ഫാൽക്കൺ-9 റോക്കറ്റ്, എല്ലാ ഉപഗ്രങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചതായി കന്പനി അറിയിച്ചു. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ഏതു കോണിൽനിന്നും നേരിട്ട് ഇന്റർനെറ്റ് സേവനം ലഭിക്കും.
800 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചാൽ പദ്ധതി യാഥാർഥ്യമാകും. 550 കിലോമീറ്റർ വരെയുള്ള താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുക. 227 കിലോഗ്രാം ഭാരമാണ് ഉപഗ്രഹങ്ങൾക്കുള്ളത്. ബഹിരാകാശ അവശിഷ്ടങ്ങളിൽനിന്ന് സ്വയം ഒഴിഞ്ഞുമാറാനുള്ള കഴിവ് ഉപഗ്രഹങ്ങൾക്കുണ്ട്.
പദ്ധതി അത്രയെളുപ്പം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ കന്പനിക്കില്ല. കന്പനി മേധാവി എലോൺ മസ്കിന്റെ ചൊവ്വാ പദ്ധതിക്കു പണം കണ്ടെത്താൻ കൂടിയാണ് ഇതു നടപ്പാക്കുന്നത്.
വൺവെബ് എന്ന സ്റ്റാർട്ട് അപ് കന്പനിയും ആമസോൺ മേധാവി ജെഫ് ബെസോസിന്റെ കുയിപ്പർ എന്ന പദ്ധതിയും ബഹിരാകാശ ഇന്റർനെറ്റ് സേവനം പ്രദാനം ചെയ്യാനുള്ള തയാറെടുപ്പുകളിലാണ്.