ബംഗളൂരു: കർണാടകയിൽ ബിജെപി തരംഗത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നടിഞ്ഞു. രണ്ടു സീറ്റുകളിൽ മാത്രമാണു സഖ്യത്തിനു ജയിക്കാനായത്. ബിജെപി 25 സീറ്റിൽ വിജയിച്ചു. മാണ്ഡ്യയിൽ ബിജെപി പിന്തുണച്ച സുമലത വിജയിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിലിനെയാണു സുമലത പരാജയപ്പെടുത്തിയത്.
തുമകുരുവിൽ ജെഡി-എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പരാജയപ്പെട്ടതാണ് സഖ്യത്തിന് കനത്ത തിരിച്ചടിയായത്. ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കലബുർഗിയിൽ തോറ്റു. 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള ഖാർഗെയുടെ ആദ്യ പരാജയമാണിത്. ചിക്കബല്ലാപ്പുരിൽ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വീരപ്പ മൊയ്ലി തോറ്റു.
ഹാസനിൽ എച്ച്.ഡി. രേവണ്ണയുടെ മൻ പ്രജ്വൽ, ബംഗളൂരു റൂറലിൽ ഡി.കെ. സുരേഷ് എന്നിവരുടെ വിജയം മാത്രമാണു കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ആശ്വസിക്കാൻ വക നല്കുന്നത്. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ കോൺഗ്രസും ബിജെപിയും പങ്കിട്ടു. രണ്ടും കോൺഗ്രസിന്റെ സീറ്റുകളായിരുന്നു.
തുമകുരുവിൽ ജെഡി-എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പരാജയപ്പെട്ടതാണ് സഖ്യത്തിന് കനത്ത തിരിച്ചടിയായത്. ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കലബുർഗിയിൽ തോറ്റു. 11 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുള്ള ഖാർഗെയുടെ ആദ്യ പരാജയമാണിത്. ചിക്കബല്ലാപ്പുരിൽ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വീരപ്പ മൊയ്ലി തോറ്റു.
ഹാസനിൽ എച്ച്.ഡി. രേവണ്ണയുടെ മൻ പ്രജ്വൽ, ബംഗളൂരു റൂറലിൽ ഡി.കെ. സുരേഷ് എന്നിവരുടെ വിജയം മാത്രമാണു കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ആശ്വസിക്കാൻ വക നല്കുന്നത്. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾ കോൺഗ്രസും ബിജെപിയും പങ്കിട്ടു. രണ്ടും കോൺഗ്രസിന്റെ സീറ്റുകളായിരുന്നു.