+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോൽവിയെക്കുറിച്ച് പഠിക്കാൻ സിപിഎം

ന്യൂഡൽഹി: പരാജയത്തെക്കുറിച്ചു പഠിക്കാനും താത്വിക അവലോകനങ്ങൾക്കും ഇനിയുള്ള സമയം വിനിയോഗിക്കാമെന്ന കണക്കുകൂട്ടലിലാണു ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേ
തോൽവിയെക്കുറിച്ച്  പഠിക്കാൻ സിപിഎം
ന്യൂഡൽഹി: പരാജയത്തെക്കുറിച്ചു പഠിക്കാനും താത്വിക അവലോകനങ്ങൾക്കും ഇനിയുള്ള സമയം വിനിയോഗിക്കാമെന്ന കണക്കുകൂട്ടലിലാണു ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം ദേശീയ തലത്തിൽ സിപിഎമ്മിന്‍റെ നിലപാട്. ദേശീയ തലത്തിൽ കനത്ത പരാജയമേറ്റുവാങ്ങി ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടത്തിൽ പിടിച്ചു നിൽക്കാൻ തന്നെ പെടാപ്പാടു പെടുകയാണ് സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടതു മുന്നണി. പാർട്ടി ഭരിക്കുന്ന കേരളത്തിൽ നിന്നും ഒരേയൊരു സീറ്റാണ് സിപിഎം ഉൾപ്പെടുന്ന ഇടതുപക്ഷത്തിന് ലഭിച്ചത്.

വർഷങ്ങളായി ത്രിപുര ഭരിച്ച സിപിഎം ഇത്തവണ രണ്ട് ലോക്സഭ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസാണ് ഇരുമണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്. നേരത്തെ കോണ്‍ഗ്രസ് വോട്ടുകൾ സ്വന്തമാക്കിയാണ് ബിജെപി ത്രിപുരയിൽ അധികാരം പിടിച്ചെടുത്തതെന്ന് സിപിഐ എം ആരോപിച്ചിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനുളള സൂചനയായും കാണാം.

ബിഹാറിലെ ബെഗുസരായിൽ മത്സരിച്ച് സിപിഐ സ്ഥാനാർഥിയു ജെഎൻയു പ്രക്ഷോഭത്തിലെ നായകനുമായ കനയ്യ കുമാറും പരാജയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി അധികാരത്തിൽ വീണ്ടുമെത്താൻ കാരണം രാഹുൽ ഗാന്ധിയും കോണ്‍ഗ്രസുമാണെന്നാണ് സിപിഐ ദേശീയ സെക്രട്ടറി അതുൽ കുമാർ അൻജാൻ ആരോപിച്ചത്.

മതപരമായും സാമൂഹികമായും ജനങ്ങളെ ഭിന്നിപ്പിച്ചു കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത്. ഇതിനെതിരായി രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തെ തകർത്തത് കോണ്‍ഗ്രസാണ്. രാഹുൽ ഗാന്ധിയുടെ പല തീരുമാനങ്ങളും ഐക്യത്തിൽ വിള്ളൽ വീഴ്ത്തിയെന്നും സിപിഐ നേതാവ് കുറ്റപ്പെടുത്തി.

തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യത്തിൽ ഏർപ്പെടാനായത് കൊണ്ടു മാത്രമാണ് ഇടതുപക്ഷത്തിനു പിടിച്ചു നിൽക്കാനായത്.

ഇത് സിപിഎമ്മിനും സിപിഐക്കും ഒരുപോലെ ഗുണം ചെയ്തു. നാഗപട്ടണത്തും തിരുപ്പൂരും സിപിഐ സ്ഥാനാർഥികൾ വിജയിച്ചു.