പനാജി: ഗോവ മുൻമുഖ്യമന്ത്രി അന്തരിച്ച മനോഹർ പരീക്കർ കാൽനൂറ്റാണ്ടായി കുത്തകയാക്കിയിരുന്ന നിയമസഭാ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു.
പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് നടന്ന പനാജി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അത്തനാസിയോ മോൺസെരാറ്റിയാണു കോൺഗ്രസിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചത്. അതേസമയം ഷിരോദ, മാപുസാ, മാൻഡ്രിം സീറ്റുകൾ കോൺഗ്രസിനു നഷ്ടമായി. ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ മരണത്തെത്തുടർന്നാണു മാപുസയിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഷിരോദ, മാപുസ എന്നിവിടങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
പനാജിയിൽ അറ്റാനാസിയോ മോൺസെരാറ്റി 8,748 വോട്ടുകൾ നേടി. എതിർസ്ഥാനാർഥി ബിജെപിയുടെ സിദ്ധാർഥ് കുൻകോലിനേക്കറിനു 6,990 വോട്ടുകൾ മാത്രമേ നേടാനായുള്ളു. ഗോവാ സുരക്ഷാമഞ്ച് (ജിഎസ്എം) സ്ഥാനാർഥിയും ആർഎസ്എസ് മുൻ സംസ്ഥാന അധ്യക്ഷനുമായ സുഭാഷ് വിലങ്കേക്കർ 560 വോട്ടുകൾ നേടി മൂന്നാമതെത്തി.
പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് നടന്ന പനാജി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അത്തനാസിയോ മോൺസെരാറ്റിയാണു കോൺഗ്രസിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ചത്. അതേസമയം ഷിരോദ, മാപുസാ, മാൻഡ്രിം സീറ്റുകൾ കോൺഗ്രസിനു നഷ്ടമായി. ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ മരണത്തെത്തുടർന്നാണു മാപുസയിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഷിരോദ, മാപുസ എന്നിവിടങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
പനാജിയിൽ അറ്റാനാസിയോ മോൺസെരാറ്റി 8,748 വോട്ടുകൾ നേടി. എതിർസ്ഥാനാർഥി ബിജെപിയുടെ സിദ്ധാർഥ് കുൻകോലിനേക്കറിനു 6,990 വോട്ടുകൾ മാത്രമേ നേടാനായുള്ളു. ഗോവാ സുരക്ഷാമഞ്ച് (ജിഎസ്എം) സ്ഥാനാർഥിയും ആർഎസ്എസ് മുൻ സംസ്ഥാന അധ്യക്ഷനുമായ സുഭാഷ് വിലങ്കേക്കർ 560 വോട്ടുകൾ നേടി മൂന്നാമതെത്തി.