ഇസ്ലാമാബാദ്: ആയിരത്തഞ്ഞൂറു കിലോമീറ്റർ ദൂരപരിധിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പാക്കിസ്ഥാൻ ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഈ മിസൈലിന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ എത്താനാവും.
ശഹീൻ-2 മിസൈലിന്റ പരീക്ഷണം വിജയപ്രദമായിരുന്നുവെന്നു പാക് സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ അറേബ്യൻ സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്തു പതിച്ചു.
സൈന്യത്തിലെ സ്ട്രാറ്റജിക് കമാൻഡ് ഫോഴ്സിലെ മുതിർന്ന ഓഫീസർമാരും എൻജിനിയർമാരും ശാസ്ത്രജ്ഞരും മിസൈൽ പരീക്ഷണം വീക്ഷിച്ചു. മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പ്രസിഡന്റ് ആരിഫ് അൽവിയും പ്രധാനമന്ത്രി ഇമ്രാൻഖാനും അഭിനന്ദിച്ചു.
ശഹീൻ-2 മിസൈലിന്റ പരീക്ഷണം വിജയപ്രദമായിരുന്നുവെന്നു പാക് സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. മിസൈൽ അറേബ്യൻ സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്തു പതിച്ചു.
സൈന്യത്തിലെ സ്ട്രാറ്റജിക് കമാൻഡ് ഫോഴ്സിലെ മുതിർന്ന ഓഫീസർമാരും എൻജിനിയർമാരും ശാസ്ത്രജ്ഞരും മിസൈൽ പരീക്ഷണം വീക്ഷിച്ചു. മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പ്രസിഡന്റ് ആരിഫ് അൽവിയും പ്രധാനമന്ത്രി ഇമ്രാൻഖാനും അഭിനന്ദിച്ചു.