ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേയുടെ പുതുക്കിയ ബ്രെക്സിറ്റ് ബില്ലിനു പിന്തുണ നൽകാനാവില്ലെന്നു വ്യക്തമാക്കി കാബിനറ്റ് മന്ത്രി ആൻഡ്രിയാ ലീഡ്സം ഇന്നലെ രാജിവച്ചു. മേയുടെ രാജിയും ആസന്നമാണെന്നാണു സൂചന. രാജിവയ്ക്കാൻ വിസമ്മതിച്ചാൽ മേയെ പുറത്താക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാൻ ഒരു സംഘം കൺസർവേറ്റീവ് എംപിമാർ തീരുമാനിച്ചിട്ടുണ്ട്. മേയുടെ രാജി 24 മണിക്കൂറിനകം ഉണ്ടായേക്കുമെന്നു നേരത്തേ ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മൂന്നുവട്ടം മേയുടെ ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളിക്കളഞ്ഞതാണ്. പുതുക്കിയ നാലാം കരാർ പാസാക്കിയാൽ രാജിവയ്ക്കാമെന്നു മേ നേരത്തേ വാഗ്ദാനം ചെയ്തതുമാണ്.
ഇന്നലെ ബ്രെക്സിറ്റ് ബിൽ പ്രസിദ്ധീകരിക്കാനും ജൂൺ മൂന്നിന് ആരംഭിക്കുന്ന ആഴ്ചയിൽ പാർലമെന്റിൽ വോട്ടെടുപ്പു നടത്താനുമായിരുന്നു മേ പദ്ധതിയിട്ടത്. എന്നാൽ മന്ത്രി ലീഡ്സം രാജിവച്ച സാഹചര്യത്തിൽ ബിൽ അവതരണതീയതി നീട്ടിവച്ചു.ലീഡ്സമായിരുന്നു ബിൽ അവതരിപ്പിച്ചു പ്രസംഗിക്കേണ്ടിയിരുന്നത്. പുതുക്കിയ കരാർ അംഗീകരിക്കില്ലെന്നു കൺസർവേറ്റീവ് പാർട്ടിക്കാരനായ മുൻ മന്ത്രി ബോറീസ് ജോൺസനും പ്രതിപക്ഷ ലേബർ നേതാവ് ജെറമി കോർബിനും നേരത്തേ വ്യക്തമാക്കിയിരുന്നു.
മൂന്നുവട്ടം മേയുടെ ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളിക്കളഞ്ഞതാണ്. പുതുക്കിയ നാലാം കരാർ പാസാക്കിയാൽ രാജിവയ്ക്കാമെന്നു മേ നേരത്തേ വാഗ്ദാനം ചെയ്തതുമാണ്.
ഇന്നലെ ബ്രെക്സിറ്റ് ബിൽ പ്രസിദ്ധീകരിക്കാനും ജൂൺ മൂന്നിന് ആരംഭിക്കുന്ന ആഴ്ചയിൽ പാർലമെന്റിൽ വോട്ടെടുപ്പു നടത്താനുമായിരുന്നു മേ പദ്ധതിയിട്ടത്. എന്നാൽ മന്ത്രി ലീഡ്സം രാജിവച്ച സാഹചര്യത്തിൽ ബിൽ അവതരണതീയതി നീട്ടിവച്ചു.ലീഡ്സമായിരുന്നു ബിൽ അവതരിപ്പിച്ചു പ്രസംഗിക്കേണ്ടിയിരുന്നത്. പുതുക്കിയ കരാർ അംഗീകരിക്കില്ലെന്നു കൺസർവേറ്റീവ് പാർട്ടിക്കാരനായ മുൻ മന്ത്രി ബോറീസ് ജോൺസനും പ്രതിപക്ഷ ലേബർ നേതാവ് ജെറമി കോർബിനും നേരത്തേ വ്യക്തമാക്കിയിരുന്നു.