ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിന് മുൻപേ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന സംയുക്ത പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയതിനുശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണൂ എന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ചേർന്ന യോഗത്തിനുശേഷം വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ തെരഞ്ഞെടുപ്പു ഫലം മൂന്നു ദിവസത്തോളം വൈകുമെന്നാണ് കമ്മീഷൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തങ്ങളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ,സുപ്രീംകോടതിയിൽനിന്നു പ്രതികൂല വിധി വന്നാൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിൽ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ല എന്ന നിലപാടിലേക്കു പ്രതിപക്ഷം മാറി.
സെബി മാത്യു
തങ്ങളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ,സുപ്രീംകോടതിയിൽനിന്നു പ്രതികൂല വിധി വന്നാൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിൽ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ല എന്ന നിലപാടിലേക്കു പ്രതിപക്ഷം മാറി.
സെബി മാത്യു