ന്യൂഡൽഹി: കാൻസറിനു കാരണമാകുന്നെന്നു കണ്ടെത്തി നിരോധിച്ച പ്ലാസ്റ്റിക് ഘടകങ്ങളാണ് രാജ്യത്ത് വിറ്റഴിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള പാൽക്കുപ്പികളിൽ ഉള്ളതെന്നു പഠന റിപ്പോർട്ട്. കേരളത്തിലേത് അടക്കം ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാന്പിളുകൾ പരിശോധിച്ച ഗോഹട്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്തിൽ നിന്നുള്ള സാന്പിളിലാണ് ഏറ്റവും മോശമായ പ്ലാസ്റ്റിക് ഘടകമുള്ളതെന്നും കേരളത്തിൽ നിന്നു കണ്ടെ ത്തിയതിൽ ഇതു കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്കുള്ള പാൽക്കുപ്പികളിൽ സിന്തറ്റിക് ഘടകമായ ബിസെഫിനോൾ എ (ബിപിഎ) ഉണ്ടാകരുതെന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) നിഷ്കർഷിക്കുന്നതിനിടെയാണ് രാജ്യത്തുള്ള കുപ്പികളിൽ നിന്നു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള ഘടകങ്ങൾ നിറഞ്ഞതാണെന്നു കണ്ടെ ത്തിയിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുപ്പികളിലെ രാസഘടകങ്ങളാണ് ഗോഹട്ടി ഐഐടി പരിശോധിച്ചത്. ബ്രാൻഡഡ് ആയതും അല്ലാത്തതുമായ 20 സാന്പിളുകൾ പരിശോധിച്ചപ്പോൾ 0.9 മുതൽ 10.5 പിപിബി (പാർട്സ് പേർ ബില്യണ്) വരെ അളവിൽ ബെസഫിനോൾ എ ചേർന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നുള്ള സാന്പിളിൽ 0.9 പിപിബിയും ഗുജറാത്തിൽ 10.5 പിപിബിയുമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിന്നുള്ളവയിൽ 1.9 മുതൽ 4.8 പിപിബി വരെ കണ്ടെത്തിയിട്ടുണ്ട്.
സിന്തറ്റിക് ഘടകമായ ബിസഫിനോൾ എ ശരീരത്തിൽ കടക്കുന്നതു മൂലം സ്തനം, മസ്തിഷ്കം എന്നിവയെ ബാധിക്കുന്ന കാൻസർ, തൈറോയ്ഡ്, വന്ധ്യത, ഹൃദയരോഗങ്ങൾ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നു ലോക ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുപ്പികൾ ചൂടാക്കുകയോ ചൂടായ പാലോ വെള്ളമോ കുപ്പിയിലെടുത്ത് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ബിപിഎ അതിൽ ലയിച്ചു ചേരുകയും ശരീരത്തിലെത്തുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇതു കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2015ൽ ബിഐഎസ് കുട്ടികൾക്കുള്ള പാൽക്കുപ്പിയിൽ ബിപിഎ അടങ്ങുന്നത് നിരോധിച്ചത്. എന്നാൽ, കുപ്പികളിൽ അടങ്ങിയിരിക്കുന്ന ബിപിഎയുടെ അളവ് കണ്ടെ ത്തുന്നതിനു നിലവിൽ മാനദണ്ഡങ്ങൾ ഇല്ലാത്തതും ഗുണനിലവാരം ഉറപ്പ് വരുത്താത്തതുമാണ് ഏറ്റവും മോശമായ കുപ്പികൾ വിപണിയിലെത്താൻ കാരണമാകുന്നെന്നു പഠനത്തിനു മേൽനോട്ടം നടത്തിയ പിയൂഷ് മൊഹാപത്ര പറയുന്നു.
കുട്ടികൾക്കുള്ള പാൽക്കുപ്പികളിൽ സിന്തറ്റിക് ഘടകമായ ബിസെഫിനോൾ എ (ബിപിഎ) ഉണ്ടാകരുതെന്നു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) നിഷ്കർഷിക്കുന്നതിനിടെയാണ് രാജ്യത്തുള്ള കുപ്പികളിൽ നിന്നു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള ഘടകങ്ങൾ നിറഞ്ഞതാണെന്നു കണ്ടെ ത്തിയിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുപ്പികളിലെ രാസഘടകങ്ങളാണ് ഗോഹട്ടി ഐഐടി പരിശോധിച്ചത്. ബ്രാൻഡഡ് ആയതും അല്ലാത്തതുമായ 20 സാന്പിളുകൾ പരിശോധിച്ചപ്പോൾ 0.9 മുതൽ 10.5 പിപിബി (പാർട്സ് പേർ ബില്യണ്) വരെ അളവിൽ ബെസഫിനോൾ എ ചേർന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നുള്ള സാന്പിളിൽ 0.9 പിപിബിയും ഗുജറാത്തിൽ 10.5 പിപിബിയുമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിന്നുള്ളവയിൽ 1.9 മുതൽ 4.8 പിപിബി വരെ കണ്ടെത്തിയിട്ടുണ്ട്.
സിന്തറ്റിക് ഘടകമായ ബിസഫിനോൾ എ ശരീരത്തിൽ കടക്കുന്നതു മൂലം സ്തനം, മസ്തിഷ്കം എന്നിവയെ ബാധിക്കുന്ന കാൻസർ, തൈറോയ്ഡ്, വന്ധ്യത, ഹൃദയരോഗങ്ങൾ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നു ലോക ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുപ്പികൾ ചൂടാക്കുകയോ ചൂടായ പാലോ വെള്ളമോ കുപ്പിയിലെടുത്ത് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ബിപിഎ അതിൽ ലയിച്ചു ചേരുകയും ശരീരത്തിലെത്തുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇതു കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2015ൽ ബിഐഎസ് കുട്ടികൾക്കുള്ള പാൽക്കുപ്പിയിൽ ബിപിഎ അടങ്ങുന്നത് നിരോധിച്ചത്. എന്നാൽ, കുപ്പികളിൽ അടങ്ങിയിരിക്കുന്ന ബിപിഎയുടെ അളവ് കണ്ടെ ത്തുന്നതിനു നിലവിൽ മാനദണ്ഡങ്ങൾ ഇല്ലാത്തതും ഗുണനിലവാരം ഉറപ്പ് വരുത്താത്തതുമാണ് ഏറ്റവും മോശമായ കുപ്പികൾ വിപണിയിലെത്താൻ കാരണമാകുന്നെന്നു പഠനത്തിനു മേൽനോട്ടം നടത്തിയ പിയൂഷ് മൊഹാപത്ര പറയുന്നു.