ന്യൂഡൽഹി: സുപ്രീംകോടതിയിൽ നാലു ജഡ്ജിമാരെ കൂടി കേന്ദ്ര സർക്കാർ നിയമിച്ചു. വിയോജിപ്പ് വ്യക്തമാക്കി കേന്ദ്ര സർക്കാർ മടക്കിയതിനെ തുടർന്ന് സുപ്രീംകോടതി കൊളീജിയം വീണ്ടും ശിപാർശ ചെയ്ത രണ്ടു ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തിയാണ് നിയമനം. ഇതോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആയി.
ജാർഖണ്ഡ് ചീഫ് ജസ്റ്റീസ് അനിരുദ്ധ ബോസ്, ഗോഹട്ടി ചീഫ് ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണ എന്നിവരുടെ നിയമന ശിപാർശയാണ് കേന്ദ്രത്തിന്റെ വിയോജിപ്പ് തള്ളിക്കളഞ്ഞ് കൊളീജിയം വീണ്ടും നൽകിയിരുന്നത്. ഇതൊടൊപ്പം ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ബോംബെ ഹൈക്കോടതി ജഡ്ജി ബി.ആർ. ഗവായ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശിപാർശ ചെയ്തിരുന്നു.
സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിനു കൊളീജിയം നൽകുന്ന ശിപാർശയിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്രത്തിനു തിരിച്ചയക്കാമെങ്കിലും കൊളീജിയം അതേ ശിപാർശ ആവർത്തിച്ചാൽ അത് നടപ്പിലാക്കണമെന്നാണ് വഴക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി.
ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോരിറ്റി, പ്രാദേശിക സന്തുലനം എന്നിവ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ഏപ്രിൽ 12നു നൽകിയ ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചത്. എന്നാൽ, സീനിയോരിറ്റിയല്ല ജഡ്ജിമാരുടെ മികവാണ് മാനദണ്ഡമാക്കേണ്ടതെന്നും കേന്ദ്രം പുനർചിന്തനം നടത്തണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ കൊളീജിയം യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ നിർദേശങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിയെന്നു കൊളീജിയം മറുപടി നൽകി.
ജാർഖണ്ഡ് ചീഫ് ജസ്റ്റീസ് അനിരുദ്ധ ബോസ്, ഗോഹട്ടി ചീഫ് ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണ എന്നിവരുടെ നിയമന ശിപാർശയാണ് കേന്ദ്രത്തിന്റെ വിയോജിപ്പ് തള്ളിക്കളഞ്ഞ് കൊളീജിയം വീണ്ടും നൽകിയിരുന്നത്. ഇതൊടൊപ്പം ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ബോംബെ ഹൈക്കോടതി ജഡ്ജി ബി.ആർ. ഗവായ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശിപാർശ ചെയ്തിരുന്നു.
സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിനു കൊളീജിയം നൽകുന്ന ശിപാർശയിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്രത്തിനു തിരിച്ചയക്കാമെങ്കിലും കൊളീജിയം അതേ ശിപാർശ ആവർത്തിച്ചാൽ അത് നടപ്പിലാക്കണമെന്നാണ് വഴക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി.
ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോരിറ്റി, പ്രാദേശിക സന്തുലനം എന്നിവ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ഏപ്രിൽ 12നു നൽകിയ ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചത്. എന്നാൽ, സീനിയോരിറ്റിയല്ല ജഡ്ജിമാരുടെ മികവാണ് മാനദണ്ഡമാക്കേണ്ടതെന്നും കേന്ദ്രം പുനർചിന്തനം നടത്തണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ കൊളീജിയം യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ നിർദേശങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിയെന്നു കൊളീജിയം മറുപടി നൽകി.