ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രഭരണത്തിനു മാത്രമല്ല, കർണാടകയിലെ കോൺഗ്രസ്- ജെഡിഎസ് സർക്കാരിന്റെയും ഭാവി നിർണയിക്കും. രണ്ടു ഘട്ടങ്ങളിലായി പോളിംഗ് നടന്ന സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളാണുള്ളത്. കോൺഗ്രസ്- ജെഡിഎസ് സഖ്യം പ്രതീക്ഷിച്ച വിജയം നേടാതിരിക്കുകയും ബിജെപി കൂടുതൽ സീറ്റുകൾ നേടുകയും ചെയ്താൽ കർണാടക വീണ്ടും രാഷ്ട്രീയ നാടകത്തിനു വേദിയാകും.
ഇരുപത് എംഎൽഎമാർ കോൺഗ്രസ് വിടുമെന്ന് യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാന പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കെതിരേ മുൻ മന്ത്രിയും എംഎൽഎയുമായ റോഷൻ ബെയ്ഗ് രംഗത്തെത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ കോമാളിയെന്നു പോലും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനിടെ, കോൺഗ്രസിൽ വിമത നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയുമായി യെദിയൂരപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കർണാടക സർക്കാരിന് സഖ്യത്തിന് അകത്തുനിന്നും പുറത്തു നിന്നും സമ്മർദമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മറിച്ചായാൽ സർക്കാരിന്റെ നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. അതിനാൽ ഫലം പുറത്തുവരുന്നതിനു മുന്പുതന്നെ ചാക്കിട്ടു പിടിത്തവുമായി ബിജെപി രംഗത്തുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
രമേശ് ജാർക്കിഹോളി, റോഷൻ ബെയ്ഗ് എന്നിവർക്കു പിന്നാലെ കോൺഗ്രസ് എംഎൽഎ ഡോ. സുധാകരനും വിമതപക്ഷത്തേക്കാണെന്നു സൂചന നൽകിയിട്ടുണ്ട്.
ഇരുപത് എംഎൽഎമാർ കോൺഗ്രസ് വിടുമെന്ന് യെദിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാന പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കെതിരേ മുൻ മന്ത്രിയും എംഎൽഎയുമായ റോഷൻ ബെയ്ഗ് രംഗത്തെത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ കോമാളിയെന്നു പോലും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനിടെ, കോൺഗ്രസിൽ വിമത നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയുമായി യെദിയൂരപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കർണാടക സർക്കാരിന് സഖ്യത്തിന് അകത്തുനിന്നും പുറത്തു നിന്നും സമ്മർദമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മറിച്ചായാൽ സർക്കാരിന്റെ നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. അതിനാൽ ഫലം പുറത്തുവരുന്നതിനു മുന്പുതന്നെ ചാക്കിട്ടു പിടിത്തവുമായി ബിജെപി രംഗത്തുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
രമേശ് ജാർക്കിഹോളി, റോഷൻ ബെയ്ഗ് എന്നിവർക്കു പിന്നാലെ കോൺഗ്രസ് എംഎൽഎ ഡോ. സുധാകരനും വിമതപക്ഷത്തേക്കാണെന്നു സൂചന നൽകിയിട്ടുണ്ട്.