ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി. ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്2 ബി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിൽ നിന്നു പിഎസ്എല്‍വിസി 46 ആണ് റിസാറ്റ് 2 ബിയെ ഭ്രമണപഥത്തിലെത്തിച്ചത്. 615 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. ബുധനാഴ്ച പുലര്‍ച്ചെ 5.30ന് ആണ് ഉപഗ്രഹം വിക്ഷേപിച്ചത്.
48 ാം തവണയാണ് പിഎസ്എല്‍വി ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. 2019ല്‍ ഐഎസ്ആര്‍ഒയുടെ വിജയകരമായ മൂന്നാം വിക്ഷേപണമാണിത്. വിക്ഷേപിച്ചു 15 മിനിറ്റിനുള്ളിൽ പിഎസ്എല്‍വി റിസാറ്റ് 2 ബിയെ 555 കിലോമീറ്റര്‍ ചാക്രിക ഭ്രഹ്മണപഥത്തില്‍ എത്തിച്ചു. അഞ്ച് കൊല്ലത്തേക്ക് ആയുസ് പ്രതീക്ഷിക്കുന്ന ഉപഗ്രഹത്തിന്റെ എക്സ്ബാൻഡ് റഡാര്‍ കാര്‍ഷിക, വനപരിപാലന, ദുരന്ത നിവാരണ മേഖലകളില്‍ സേവനം നല്‍കും. ഒപ്പം മേഘാവൃതമായ സമയത്തു പോലും രാജ്യത്തിനെതിരേ വരുന്ന ശത്രുവിമാനങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ഈ റഡാര്‍. ഈ ഉപഗ്രഹത്തിന് പുറത്ത് 3.6 മീറ്റര്‍ മടക്കാന്‍ സാധിക്കാത്ത ഡിപ്ലോയബിള്‍ റേഡിയല്‍ റിബ് ആന്റിനയുണ്ട്. ഈ ദൗത്യത്തോടെ പിഎസ്എല്‍വി ഇതുവരെ ബഹിരാകാശത്ത് എത്തിച്ച പേ ലോഡ് 50 ടണ്‍ പിന്നിട്ടു. ഇതില്‍ 350 കൃത്രിമോപഗ്രഹങ്ങള്‍ ഉണ്ട്.
സൈന്യത്തിനു കാരുത്തേറും
സൈനിക കരുത്തുകൂടിയാണ് റിസാറ്റ് 2ന്റെ വിക്ഷേപണത്തോടെ കൂടുന്നത്. അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഉപഗ്രഹമാകും റിസാറ്റ്. മേഘങ്ങള്‍ നിറഞ്ഞു കിടക്കുമ്പോഴും രാജ്യത്തിനു ഭീഷണിയായ ശത്രുരാജ്യത്തിന്റെ വിമാനങ്ങളെ കണ്ടെത്താനും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഇന്ത്യന്‍ സൈന്യത്തിനു കൈമാറാനും ഈ ഉപഗ്രഹം സഹായിക്കും. ഫലത്തില്‍ ഇന്ത്യയുടെ ബഹിരാകാശത്തെ ചാരക്കണ്ണാണ് റിസാറ്റ് 2. പാക് അധീന കാഷ്മീരിലെ ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന് യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ റിസാറ്റ് 2ബി സഹായിക്കും. ഇതുവഴി അതിര്‍ത്തിയിലുള്ള വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇന്ത്യക്കു കഴിയും. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണെന്നും വ്യോമനിരീക്ഷണത്തിന് ഏറെ പ്രയോജനപ്പെടാന്‍ പോകുന്ന മികച്ച ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു.
കാഴ്ചയില്‍ പഴയ ഉപഗ്രഹത്തോട് സാമ്യം തോന്നിയേക്കാമെങ്കിലും ഘടനയില്‍ ഏറെ മാറ്റങ്ങളുണ്ടെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുളളത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം വരെ കണ്ടെത്താന്‍ ശേഷിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2ബി. 2009ലാണ് റിസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്. ഈ പരമ്പരയില്‍പ്പെട്ട 4 ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കും.
ഐഎസ്ആര് ഒയുടെ അടുത്ത പ്രധാന ദൗത്യം ചാന്ദ്രയാന്‍2 ആണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് വ്യക്തമാക്കി. ജൂലൈയില്‍ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
48 ാം തവണയാണ് പിഎസ്എല്‍വി ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. 2019ല്‍ ഐഎസ്ആര്‍ഒയുടെ വിജയകരമായ മൂന്നാം വിക്ഷേപണമാണിത്. വിക്ഷേപിച്ചു 15 മിനിറ്റിനുള്ളിൽ പിഎസ്എല്‍വി റിസാറ്റ് 2 ബിയെ 555 കിലോമീറ്റര്‍ ചാക്രിക ഭ്രഹ്മണപഥത്തില്‍ എത്തിച്ചു. അഞ്ച് കൊല്ലത്തേക്ക് ആയുസ് പ്രതീക്ഷിക്കുന്ന ഉപഗ്രഹത്തിന്റെ എക്സ്ബാൻഡ് റഡാര്‍ കാര്‍ഷിക, വനപരിപാലന, ദുരന്ത നിവാരണ മേഖലകളില്‍ സേവനം നല്‍കും. ഒപ്പം മേഘാവൃതമായ സമയത്തു പോലും രാജ്യത്തിനെതിരേ വരുന്ന ശത്രുവിമാനങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ഈ റഡാര്‍. ഈ ഉപഗ്രഹത്തിന് പുറത്ത് 3.6 മീറ്റര്‍ മടക്കാന്‍ സാധിക്കാത്ത ഡിപ്ലോയബിള്‍ റേഡിയല്‍ റിബ് ആന്റിനയുണ്ട്. ഈ ദൗത്യത്തോടെ പിഎസ്എല്‍വി ഇതുവരെ ബഹിരാകാശത്ത് എത്തിച്ച പേ ലോഡ് 50 ടണ്‍ പിന്നിട്ടു. ഇതില്‍ 350 കൃത്രിമോപഗ്രഹങ്ങള്‍ ഉണ്ട്.
സൈന്യത്തിനു കാരുത്തേറും
സൈനിക കരുത്തുകൂടിയാണ് റിസാറ്റ് 2ന്റെ വിക്ഷേപണത്തോടെ കൂടുന്നത്. അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഉപഗ്രഹമാകും റിസാറ്റ്. മേഘങ്ങള്‍ നിറഞ്ഞു കിടക്കുമ്പോഴും രാജ്യത്തിനു ഭീഷണിയായ ശത്രുരാജ്യത്തിന്റെ വിമാനങ്ങളെ കണ്ടെത്താനും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഇന്ത്യന്‍ സൈന്യത്തിനു കൈമാറാനും ഈ ഉപഗ്രഹം സഹായിക്കും. ഫലത്തില്‍ ഇന്ത്യയുടെ ബഹിരാകാശത്തെ ചാരക്കണ്ണാണ് റിസാറ്റ് 2. പാക് അധീന കാഷ്മീരിലെ ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന് യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ റിസാറ്റ് 2ബി സഹായിക്കും. ഇതുവഴി അതിര്‍ത്തിയിലുള്ള വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇന്ത്യക്കു കഴിയും. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണെന്നും വ്യോമനിരീക്ഷണത്തിന് ഏറെ പ്രയോജനപ്പെടാന്‍ പോകുന്ന മികച്ച ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു.
കാഴ്ചയില്‍ പഴയ ഉപഗ്രഹത്തോട് സാമ്യം തോന്നിയേക്കാമെങ്കിലും ഘടനയില്‍ ഏറെ മാറ്റങ്ങളുണ്ടെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുളളത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം വരെ കണ്ടെത്താന്‍ ശേഷിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2ബി. 2009ലാണ് റിസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്. ഈ പരമ്പരയില്‍പ്പെട്ട 4 ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കും.
ഐഎസ്ആര് ഒയുടെ അടുത്ത പ്രധാന ദൗത്യം ചാന്ദ്രയാന്‍2 ആണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് വ്യക്തമാക്കി. ജൂലൈയില്‍ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.