ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേ കൊണ്ടുവന്ന പുതുക്കിയ ബ്രെക്സിറ്റ് കരാറിനും എംപിമാരുടെ പിന്തുണ കിട്ടാൻ സാധ്യതയില്ലെന്നു റിപ്പോർട്ട്.
നാളെ കരാർ പ്രസിദ്ധപ്പെടുത്തും. യൂറോപ്യൻ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇ ന്നാണ്. ബ്രെക്സിറ്റിനു ശ്രമിക്കുകയാണെങ്കിലും ബ്രിട്ടനും ഇലക്ക്ഷനിൽ പങ്കെടുക്കേണ്ട സ്ഥിതിയാണ്.
ഇതിനിടെ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനു ശക്തിയേറി. മേയ്ക്ക് എതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് അനുവദിക്കണമെന്നും ഇതിനായി നിയമം ഭേദഗതി ചെയ്യണമെന്നും പാർട്ടി ഫോറത്തിൽ ആവശ്യപ്പെടാൻ കൺസർവേറ്റീവ് പാർട്ടിയിലെ ചില എംപിമാർ നീക്കം തുടങ്ങി.
രണ്ടാം ഹിതപരിശോധന വേണമോ എന്ന കാര്യത്തിൽ എംപിമാർക്ക് വോട്ടിംഗിന് അവസരം നൽകുന്നതുൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ വരുത്തിയതാണു മേ തയാറാക്കിയപുതിയ കരാർ. മേ അവതരിപ്പിച്ച മൂന്നു കരാറുകൾ പാർലമെന്റ് തള്ളിയിരുന്നു. ഇത് അവസാന ചാൻസാണെന്നും കരാറിനെ കക്ഷിഭേദം മറന്ന് എല്ലാവരും പിന്തുണയ്ക്കണമെന്നും മേ പാർലമെന്റിൽ ആവശ്യപ്പെട്ടു.
നമ്മുടെ മാനിഫെസ്റ്റോക്കു കടകവിരുദ്ധമായ ഈ കരാറിനു വോട്ടുചെയ്യില്ലെന്ന് മേയ്ക്കു പകരം പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാൻ തയാറെടുക്കുന്ന മുൻ മന്ത്രി ബോറീസ് ജോൺസൺ പറഞ്ഞു. മുൻ കരാറിലെ കാര്യങ്ങൾ തന്നെ ചില്ലറ ഭേദഗതികളോടെ അവതരിപ്പിക്കുകയാണു മേ ചെയ്തെന്നും ഇതിനെ പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷ ലേബർ നേതാവ് ജെറമി കോർബിനും വ്യക്തമാക്കി.
നാളെ കരാർ പ്രസിദ്ധപ്പെടുത്തും. യൂറോപ്യൻ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇ ന്നാണ്. ബ്രെക്സിറ്റിനു ശ്രമിക്കുകയാണെങ്കിലും ബ്രിട്ടനും ഇലക്ക്ഷനിൽ പങ്കെടുക്കേണ്ട സ്ഥിതിയാണ്.
ഇതിനിടെ മേ രാജിവയ്ക്കണമെന്ന ആവശ്യത്തിനു ശക്തിയേറി. മേയ്ക്ക് എതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് അനുവദിക്കണമെന്നും ഇതിനായി നിയമം ഭേദഗതി ചെയ്യണമെന്നും പാർട്ടി ഫോറത്തിൽ ആവശ്യപ്പെടാൻ കൺസർവേറ്റീവ് പാർട്ടിയിലെ ചില എംപിമാർ നീക്കം തുടങ്ങി.
രണ്ടാം ഹിതപരിശോധന വേണമോ എന്ന കാര്യത്തിൽ എംപിമാർക്ക് വോട്ടിംഗിന് അവസരം നൽകുന്നതുൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ വരുത്തിയതാണു മേ തയാറാക്കിയപുതിയ കരാർ. മേ അവതരിപ്പിച്ച മൂന്നു കരാറുകൾ പാർലമെന്റ് തള്ളിയിരുന്നു. ഇത് അവസാന ചാൻസാണെന്നും കരാറിനെ കക്ഷിഭേദം മറന്ന് എല്ലാവരും പിന്തുണയ്ക്കണമെന്നും മേ പാർലമെന്റിൽ ആവശ്യപ്പെട്ടു.
നമ്മുടെ മാനിഫെസ്റ്റോക്കു കടകവിരുദ്ധമായ ഈ കരാറിനു വോട്ടുചെയ്യില്ലെന്ന് മേയ്ക്കു പകരം പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാൻ തയാറെടുക്കുന്ന മുൻ മന്ത്രി ബോറീസ് ജോൺസൺ പറഞ്ഞു. മുൻ കരാറിലെ കാര്യങ്ങൾ തന്നെ ചില്ലറ ഭേദഗതികളോടെ അവതരിപ്പിക്കുകയാണു മേ ചെയ്തെന്നും ഇതിനെ പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷ ലേബർ നേതാവ് ജെറമി കോർബിനും വ്യക്തമാക്കി.