ഇറ്റാനഗർ: അരുണാചൽപ്രദേശിൽ സിറ്റിംഗ് എംഎൽഎയെയും മകനെയും ഉൾപ്പെടെ 11 പേരെ എൻഎസ്സിഎൻ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. തിരാപ് ജില്ലയിലായിരുന്നു ആക്രമണം.
ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ എംഎൽഎ തിരോംഗ് അബോയാണു കൊല്ലപ്പെട്ടത്. എൻപിപി സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. ആസാമിൽനിന്നു ഖോൻസ വെസ്റ്റ് മണ്ഡലത്തിലേക്കു പോകവേയാണ് തിരോംഗ് അബോ(41) കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളും മൂന്നു പോലീസുകാരും പോൾ ഏജന്റും അബോയ്ക്കൊപ്പമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പോലീസുകാരും ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 11.30ന് ഇവരുടെ വാഹനം 12 മൈൽ ഗ്രാമത്തിലെത്തിയപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്നു തിരാപ് ഡെപ്യൂട്ടി കമ്മീഷണർ പി.എൻ. തുംഗോൺ പറഞ്ഞു. എംഎൽഎയും മറ്റു പത്തു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ഒരു പോലീസുകാരനെ ദിബ്രുഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖോൻസ വെസ്റ്റ് മണ്ഡലത്തിലെ എംഎൽഎ തിരോംഗ് അബോയാണു കൊല്ലപ്പെട്ടത്. എൻപിപി സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. ആസാമിൽനിന്നു ഖോൻസ വെസ്റ്റ് മണ്ഡലത്തിലേക്കു പോകവേയാണ് തിരോംഗ് അബോ(41) കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളും മൂന്നു പോലീസുകാരും പോൾ ഏജന്റും അബോയ്ക്കൊപ്പമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പോലീസുകാരും ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 11.30ന് ഇവരുടെ വാഹനം 12 മൈൽ ഗ്രാമത്തിലെത്തിയപ്പോൾ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്നു തിരാപ് ഡെപ്യൂട്ടി കമ്മീഷണർ പി.എൻ. തുംഗോൺ പറഞ്ഞു. എംഎൽഎയും മറ്റു പത്തു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ഒരു പോലീസുകാരനെ ദിബ്രുഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.