ബംഗളൂരു: കർണാടകയിൽ കോൺഗ്രസിനു തിരിച്ചടിയുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും എതിരേ രൂക്ഷ വിമർശനമുയർത്തി കർണാടക മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ആർ. റോഷൻ ബെയ്ഗ്. മുതിർന്ന നേതാക്കൾക്കെതിരേ വിമർശനമുന്നയിച്ച റോഷൻ ബെയ്ഗിനോടു കെപസിസി വിശദീകരണം ആവശ്യപ്പെട്ടു.
സിദ്ധരാമയ്യയുടെ ധാർഷ്ട്യമാണു കോൺഗ്രസിന്റെ പരാജയത്തിനു കാരണമെന്നു വിശേഷിപ്പിച്ച ബെയ്ഗ്, വേണുഗോപാൽ വെറും കോമാളിയാണെന്നും കർണാടക രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലാത്തയാളാണെന്നും വിമർശിച്ചു.
ഗുണ്ടുറാവുവിനു പരാജയമെന്നാണു ബെയ്ഗിന്റെ വിമർശനം. ധാർമികതയുണ്ടെങ്കിൽ നിയമസഭാ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷസ്ഥാനം ഗുണ്ടുറാവുവും രാജിവയ്ക്കണമെന്നു ബെയ്ഗ് ആവശ്യപ്പെട്ടു. ആവശ്യം വരികയാണെങ്കിൽ മുസ്ലിംകൾ ബിജെപിയുമായി കൈകോർക്കണമെന്ന് ബെയ്ഗ് പറഞ്ഞു. ഒരു പാർട്ടിയോടു മാത്രം വിശ്വസ്തത പുലർത്തി നിലകൊള്ളരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഷൻ ബെയ്ഗ് കർണാടക ഉപമുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാവുകയായിരുന്നു. ബെയ്ഗ് നടത്തിയ പ്രസ്താവനകൾ യഥാർഥമാണെന്നു കർണാടക ജെഡി-എസ് പ്രസിഡന്റ് എ.എച്ച്. വിശ്വനാഥ് പറഞ്ഞു.
സിദ്ധരാമയ്യയുടെ ധാർഷ്ട്യമാണു കോൺഗ്രസിന്റെ പരാജയത്തിനു കാരണമെന്നു വിശേഷിപ്പിച്ച ബെയ്ഗ്, വേണുഗോപാൽ വെറും കോമാളിയാണെന്നും കർണാടക രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലാത്തയാളാണെന്നും വിമർശിച്ചു.
ഗുണ്ടുറാവുവിനു പരാജയമെന്നാണു ബെയ്ഗിന്റെ വിമർശനം. ധാർമികതയുണ്ടെങ്കിൽ നിയമസഭാ കക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷസ്ഥാനം ഗുണ്ടുറാവുവും രാജിവയ്ക്കണമെന്നു ബെയ്ഗ് ആവശ്യപ്പെട്ടു. ആവശ്യം വരികയാണെങ്കിൽ മുസ്ലിംകൾ ബിജെപിയുമായി കൈകോർക്കണമെന്ന് ബെയ്ഗ് പറഞ്ഞു. ഒരു പാർട്ടിയോടു മാത്രം വിശ്വസ്തത പുലർത്തി നിലകൊള്ളരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഷൻ ബെയ്ഗ് കർണാടക ഉപമുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാവുകയായിരുന്നു. ബെയ്ഗ് നടത്തിയ പ്രസ്താവനകൾ യഥാർഥമാണെന്നു കർണാടക ജെഡി-എസ് പ്രസിഡന്റ് എ.എച്ച്. വിശ്വനാഥ് പറഞ്ഞു.