അഹമ്മദാബാദ്: ഗുജറാത്ത് തീരത്തെ ജഖാവുവിൽ പാക് മത്സ്യബന്ധന ബോട്ട് തീരസംരക്ഷണ സേന പിടികൂടി. പരിശോധനയിൽ 600 കോടിയുടെ ഹെറോയിൻ കണ്ടെടുത്തു. 194 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് അൽ-മദീന എന്ന മത്സ്യ ബന്ധന ബോട്ട് തീരസംരക്ഷണ സേന പിടിച്ചെടുത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
ബോട്ടിലുള്ളവരെ കസ്റ്റഡിയിൽ എടുത്തിടുണ്ട്. മാർച്ചിൽ കോസ്റ്റ് ഗാർഡും എടിഎസും സംയുക്തമായി നടത്തിയ നീക്കത്തിൽ 100 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് അൽ-മദീന എന്ന മത്സ്യ ബന്ധന ബോട്ട് തീരസംരക്ഷണ സേന പിടിച്ചെടുത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
ബോട്ടിലുള്ളവരെ കസ്റ്റഡിയിൽ എടുത്തിടുണ്ട്. മാർച്ചിൽ കോസ്റ്റ് ഗാർഡും എടിഎസും സംയുക്തമായി നടത്തിയ നീക്കത്തിൽ 100 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.