ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികൾ എന്നാണു മോദി ട്വിറ്ററിൽ കുറിച്ചത്. രാജീവ് ഗാന്ധിയുടെ 28-ാം ചരമവാർഷികത്തിൽ സമാധിയിടമായ വീർഭൂമിയിൽ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓർമ പുതുക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരും സമാധിസ്ഥലമായ വീർഭൂമിയിൽ സന്ദർശനം നടത്തി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ഗാന്ധിക്കെതിരേ രൂക്ഷ വിമർശനങ്ങളും പരിഹാസവുമാണ് മോദി ഉന്നയിച്ചിരുന്നത്. രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനാണ് എന്നുവരെ പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസിൽ നിന്നുൾപ്പെടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരണപ്പെട്ടതെന്നായിരുന്നു മോദി പറഞ്ഞത്.
തമിഴ്നാട്ടിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ 1991ൽ എൽടിടിഇ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ മരണ വാർഷികം ഭീകരവാദ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജീവ് ഗാന്ധിക്കെതിരേ രൂക്ഷ വിമർശനങ്ങളും പരിഹാസവുമാണ് മോദി ഉന്നയിച്ചിരുന്നത്. രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനാണ് എന്നുവരെ പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസിൽ നിന്നുൾപ്പെടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരണപ്പെട്ടതെന്നായിരുന്നു മോദി പറഞ്ഞത്.
തമിഴ്നാട്ടിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ 1991ൽ എൽടിടിഇ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ മരണ വാർഷികം ഭീകരവാദ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.