ന്യൂഡൽഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്നാണ് ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പു കമ്മീഷൻ യോഗത്തിൽ തീരുമാനിച്ചത്.
വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതുവരെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട യോഗങ്ങളിൽനിന്നു താൻ വിട്ടുനിൽക്കുമെന്നും ലവാസ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് അനാവശ്യ വിവാദമാണെന്നും ഒഴിവാക്കേണ്ടതാണെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ പറഞ്ഞത്. വിയോജിപ്പ് കമ്മീഷന്റെ രേഖകളിൽ രേഖപ്പെടുത്തും. എന്നാൽ, ഉത്തരവിൽ ചേർക്കില്ല എന്നാണു തീരുമാനം.
സുപ്രീംകോടതി ഇടപെടലിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘന പരാതികളിൽ നടപടി ആരംഭിച്ചതെന്ന് അശോക് ലവാസ നേരത്തേ പറഞ്ഞിരുന്നു. പരാതികളിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ നിലപാടിലുറച്ച് നിൽക്കുകയാണെന്നും വിയോജിപ്പു രേഖപ്പെടുത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും ലവാസ പറയുന്നു. പക്ഷപാതരഹിതമായും സമയബന്ധിതമായും പരാതികളിൽ തീരുമാനമെടുത്തിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് അശോക് ലവാസ പറഞ്ഞു.
വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതുവരെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട യോഗങ്ങളിൽനിന്നു താൻ വിട്ടുനിൽക്കുമെന്നും ലവാസ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് അനാവശ്യ വിവാദമാണെന്നും ഒഴിവാക്കേണ്ടതാണെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ പറഞ്ഞത്. വിയോജിപ്പ് കമ്മീഷന്റെ രേഖകളിൽ രേഖപ്പെടുത്തും. എന്നാൽ, ഉത്തരവിൽ ചേർക്കില്ല എന്നാണു തീരുമാനം.
സുപ്രീംകോടതി ഇടപെടലിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടലംഘന പരാതികളിൽ നടപടി ആരംഭിച്ചതെന്ന് അശോക് ലവാസ നേരത്തേ പറഞ്ഞിരുന്നു. പരാതികളിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ നിലപാടിലുറച്ച് നിൽക്കുകയാണെന്നും വിയോജിപ്പു രേഖപ്പെടുത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും ലവാസ പറയുന്നു. പക്ഷപാതരഹിതമായും സമയബന്ധിതമായും പരാതികളിൽ തീരുമാനമെടുത്തിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് അശോക് ലവാസ പറഞ്ഞു.