ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരി 14 മണിക്കൂറിനുശേഷം മരിച്ചു. ജോധ്പുർ ജില്ലയിലെ മേലേന ഗ്രാമത്തിൽ തിങ്കാളാഴ്ച വൈകുന്നേരം 530നാണു സംഭവം. പാടത്തു കളിച്ചുകൊണ്ടിരിക്കെ കുട്ടി 260 അടി താഴ്ചയുള്ള കുഴൽക്കിണറ്റിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച അർധരാത്രിവരെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നു. പൈപ്പിലൂടെ കിണറ്റിലേക്ക് ഓക്സിജൻ നല്കിയിരുന്നു. ഇന്നലെ രാവിലെ 7.30നാണു മൃതദേഹം പുറത്തെടുത്തതെന്നു ജില്ലാ കളക്ടർ മഹിപാൽ ഭരദ്വാജ് പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരു ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.കിണറ്റിലേക്കുള്ള ട്യൂബ് പൊട്ടിയതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കുട്ടിയുടെ അച്ഛൻ തിങ്കളാഴ്ച ഉച്ചയോടെ കിണറിലെ മൂടി തുറന്നിരുന്നു.
സംസ്ഥാന സർക്കാർ ഒരു ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.കിണറ്റിലേക്കുള്ള ട്യൂബ് പൊട്ടിയതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കുട്ടിയുടെ അച്ഛൻ തിങ്കളാഴ്ച ഉച്ചയോടെ കിണറിലെ മൂടി തുറന്നിരുന്നു.