ന്യൂഡൽഹി: ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങളെ ഐശ്വര്യ റായി ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്വിറ്ററിൽ ട്രോൾ പങ്കുവച്ച വിവാദത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം വിവേക് ഒബ്റോയ്.
തന്നോടു മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മാപ്പു പറയാൻ തയാറാണ്. എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്നു എനിക്കു തോന്നുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ഒരു മീം ഉണ്ടാക്കിയ ആളെ അഭിനന്ദിക്കുന്നതായും വിവേക് കൂട്ടിച്ചേർത്തു.
വിവേക് ഒബ്റോയിയുടെ ട്വീറ്റ് അറപ്പുളവാക്കുന്നതാണെന്ന് സോനം കപൂർ ട്വിറ്റ് ചെയ്തിരുന്നു. ഇതിനെതിരേയും താരം രൂക്ഷമായാണ് പ്രതികരിച്ചത്. സ്ത്രീശക്തീകരണത്തിനായി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലുമുള്ള അമിതമായ അഭിനയം സോനം അവസാനിപ്പിക്കണമെന്നായിരുന്നു വിവേകിന്റെ പ്രതികരണം. കോണ്ഗ്രസ് സ്ഥാനാർഥിയും ബോളിവുഡ് താരവുമായ ഉൗർമിള, കായിക താരം ജ്വാല ഗുട്ട തുടങ്ങിയവർ വിവേകിന്റെ ട്വീറ്റിനെതിരേ രംഗത്ത് വന്നിരുന്നു.
അതേസമയം, മീമിലെ നായികയായ ഐശ്വര്യ റായ് സംഭവത്തെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാരീസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുകയാണ് ഐശ്വര്യ.
അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പു ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവൻ സിംഗ് എന്നൊരാൾ പങ്കുവച്ച മീം ആണ് വിവേക് ട്വിറ്ററിൽ പങ്കുവച്ചിരുന്നത്.
മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ വിവേകിന് നോട്ടീസ് അയച്ചിട്ടുണ്ട്. വനിതാ കമ്മീഷന്റെ മുന്നിൽ ഹാജരാകുമെന്ന് അറിയിച്ച വിവേക് തന്റെ നിലപാട് അവരെ ബോധ്യപ്പെടുത്തുമെന്നും വ്യക്തമാക്കി.
അതേസമയം എക്സിറ്റ് പോളുകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനാണ് വിവേക് ശ്രമിച്ചതെന്ന നിലപാടിലാണ് ആരാധകർ.
എക്സിറ്റ് പോളുകൾ ശരിയല്ലെന്നും അവ അവസാനം തെറ്റുകയാണു പതിവെന്നും ഇവർ പറയുന്നു. ഇത്തരത്തിലായിരിക്കും ഇത്തവണത്തെ എക്സിറ്റ് പോളെന്നുമാണ് വിവേക് ഉദ്ദേശിച്ചതെന്ന് ആരാധകർ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വിവേക് വേഷമിട്ട പിഎം മോദി റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പുതിയ വിവാദം. മേയ് 24നാണ് ചിത്രത്തിന്റെ റിലീസ്.
തന്നോടു മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മാപ്പു പറയാൻ തയാറാണ്. എന്നാൽ തെറ്റ് ചെയ്തിട്ടുണ്ടെന്നു എനിക്കു തോന്നുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ ഒരു മീം ഉണ്ടാക്കിയ ആളെ അഭിനന്ദിക്കുന്നതായും വിവേക് കൂട്ടിച്ചേർത്തു.
വിവേക് ഒബ്റോയിയുടെ ട്വീറ്റ് അറപ്പുളവാക്കുന്നതാണെന്ന് സോനം കപൂർ ട്വിറ്റ് ചെയ്തിരുന്നു. ഇതിനെതിരേയും താരം രൂക്ഷമായാണ് പ്രതികരിച്ചത്. സ്ത്രീശക്തീകരണത്തിനായി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലുമുള്ള അമിതമായ അഭിനയം സോനം അവസാനിപ്പിക്കണമെന്നായിരുന്നു വിവേകിന്റെ പ്രതികരണം. കോണ്ഗ്രസ് സ്ഥാനാർഥിയും ബോളിവുഡ് താരവുമായ ഉൗർമിള, കായിക താരം ജ്വാല ഗുട്ട തുടങ്ങിയവർ വിവേകിന്റെ ട്വീറ്റിനെതിരേ രംഗത്ത് വന്നിരുന്നു.
അതേസമയം, മീമിലെ നായികയായ ഐശ്വര്യ റായ് സംഭവത്തെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാരീസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുകയാണ് ഐശ്വര്യ.
അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പു ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവൻ സിംഗ് എന്നൊരാൾ പങ്കുവച്ച മീം ആണ് വിവേക് ട്വിറ്ററിൽ പങ്കുവച്ചിരുന്നത്.
മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ വിവേകിന് നോട്ടീസ് അയച്ചിട്ടുണ്ട്. വനിതാ കമ്മീഷന്റെ മുന്നിൽ ഹാജരാകുമെന്ന് അറിയിച്ച വിവേക് തന്റെ നിലപാട് അവരെ ബോധ്യപ്പെടുത്തുമെന്നും വ്യക്തമാക്കി.
അതേസമയം എക്സിറ്റ് പോളുകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനാണ് വിവേക് ശ്രമിച്ചതെന്ന നിലപാടിലാണ് ആരാധകർ.
എക്സിറ്റ് പോളുകൾ ശരിയല്ലെന്നും അവ അവസാനം തെറ്റുകയാണു പതിവെന്നും ഇവർ പറയുന്നു. ഇത്തരത്തിലായിരിക്കും ഇത്തവണത്തെ എക്സിറ്റ് പോളെന്നുമാണ് വിവേക് ഉദ്ദേശിച്ചതെന്ന് ആരാധകർ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വിവേക് വേഷമിട്ട പിഎം മോദി റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പുതിയ വിവാദം. മേയ് 24നാണ് ചിത്രത്തിന്റെ റിലീസ്.