ജക്കാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റായി രണ്ടാംവട്ടവും ജോക്കോ വിഡോഡോ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം നടന്ന വോട്ടെടുപ്പിന്റെ ഫലം നിശ്ചിത തീയതിക്ക് ഒരു ദിവസം മുന്പേ ഇന്നലെ പുറത്തുവിട്ടു. കുഴപ്പമുണ്ടാവുമെന്നു ഭയന്ന് തലസ്ഥാനത്ത് 32,000 സുരക്ഷാ സൈനികരെ വിന്യസിച്ചു.
ഇലക്ഷനിൽ വ്യാപകമായ ക്രമക്കേടു നടന്നെന്ന് തോറ്റ സ്ഥാനാർഥിയും മുൻ ജനറലുമായ പ്രബോവോ സുബിയാന്തോ ആരോപിച്ചു. 2014-ലും സുബിയാന്തോ വിഡോഡോയോടു പരാജയപ്പെട്ടിരുന്നു.
അന്നു ഭരണഘടനാ കോടതിയിൽ കേസിനു പോയെങ്കിലും ഫലമുണ്ടായില്ല.ഇത്തവണത്തെ വോട്ടെടുപ്പിൽ വിഡോഡോയ്ക്ക് 55.5 ശതമാനം വോട്ടും സുബിയാന്തോയ്ക്ക് 44.5 ശതമാനം വോട്ടും കിട്ടി.
ഇലക്ഷനിൽ വ്യാപകമായ ക്രമക്കേടു നടന്നെന്ന് തോറ്റ സ്ഥാനാർഥിയും മുൻ ജനറലുമായ പ്രബോവോ സുബിയാന്തോ ആരോപിച്ചു. 2014-ലും സുബിയാന്തോ വിഡോഡോയോടു പരാജയപ്പെട്ടിരുന്നു.
അന്നു ഭരണഘടനാ കോടതിയിൽ കേസിനു പോയെങ്കിലും ഫലമുണ്ടായില്ല.ഇത്തവണത്തെ വോട്ടെടുപ്പിൽ വിഡോഡോയ്ക്ക് 55.5 ശതമാനം വോട്ടും സുബിയാന്തോയ്ക്ക് 44.5 ശതമാനം വോട്ടും കിട്ടി.