ന്യൂഡൽഹി: ഏഴു ഘട്ടങ്ങളായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 67.11 ശതമാനം പോളിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്. ഇന്നലെ രാവിലെ തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ട കണക്കാണിത്. ഇതിൽ മാറ്റം വന്നേക്കാമെന്നു കമ്മീഷൻ അറിയിച്ചു. 2014ൽ 66.40 ശതമാനമായിരുന്നു പോളിംഗ്. 90.99 കോടി വോട്ടർമാരാണു രാജ്യത്തുള്ളത്. 542 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പു നടന്നത്. തമിഴ്നാട്ടിലെ വെല്ലൂരിൽ പിന്നീട് തെരഞ്ഞെടുപ്പു നടക്കും.