ദുഷാൻബി: താജിക്കിസ്ഥാനിൽ അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ചിരുന്ന ഐഎസ് ഭീകരർ നടത്തിയ കലാപത്തിൽ 32 പേർ കൊല്ലപ്പെട്ടു. മൂന്നു ഗാർഡുമാരും 24 ഐഎസ് ഭീകരരും മറ്റ് അഞ്ചു തടവുകാരുമാണു കൊല്ലപ്പെട്ടത്. തലസ്ഥാനമായ ദുഷാൻബി പ്രാന്തത്തിലെ വക്താത് ജയിലിൽ ഞായറാഴ്ചയാണു കലാപം അരങ്ങേറിയത്. ഐഎസ് ഭീകരർ ആദ്യം തന്നെ മൂന്നു ഗാർഡുമാരെ കുത്തിക്കൊലപ്പെടുത്തി. തുടർന്ന് അഞ്ച് അന്തേവാസികളെയും വകവരുത്തി. 1500ൽ അധികം തടവുകാരുള്ള തടങ്കൽപാളയത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജയിൽ ചാടുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു.
കലാപത്തെത്തുടർന്നു സുരക്ഷാഭടന്മാർ എത്തി 24 ഐഎസ് ഭീകരരെ വെടിവച്ചുകൊന്ന് സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു. കലാപകാരികളായ മറ്റു 35 പേരെ അറസ്റ്റു ചെയ്തെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കലാപത്തെത്തുടർന്നു സുരക്ഷാഭടന്മാർ എത്തി 24 ഐഎസ് ഭീകരരെ വെടിവച്ചുകൊന്ന് സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു. കലാപകാരികളായ മറ്റു 35 പേരെ അറസ്റ്റു ചെയ്തെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.