ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ വകയായി ലണ്ടനിലെ ഇക്വഡോർ എംബസിയിലുള്ള മെഡിക്കൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൈയെഴുത്തു പ്രതികളും പിടിച്ചെടുത്ത് യുഎസിനു കൈമാറാൻ ഇക്വഡോർ വിദേശകാര്യമന്ത്രി ഹൊസെ വലൻസ്യാ ഉത്തരവിട്ടു.
ഏഴുവർഷത്തോളം ഇക്വഡോർ എംബസിയിൽ കഴിഞ്ഞ ഓസീസ് പൗരനായ അസാൻജിന്റെ അഭയം റദ്ദാക്കി അദ്ദേഹത്തെ സ്കോട്ലൻഡ് യാർഡ് പോലീസിന് ഇക്വഡോർ ഈയിടെ കൈമാറിയിരുന്നു. ജാമ്യമെടുത്തു മുങ്ങിയ കേസിൽ ശിക്ഷിക്കപ്പെട്ട അസാൻജ് ഇപ്പോൾ ബ്രിട്ടീഷ് ജയിലിലാണ്. അഭയം നേടിയയാളുടെ സ്വകാര്യവസ്തുക്കൾ മറ്റൊരു രാജ്യത്തിനു വിട്ടുകൊടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നു അസാൻജിന്റെ അഭിഭാഷകൻ മാർട്ടിനെസ് പറഞ്ഞു. യുഎസ് ഭരണകൂടത്തിനു തലവേദനയുണ്ടാക്കി ഒട്ടേറെ രഹസ്യരേഖകൾ് പുറത്തുവിട്ട കേസിൽ അസാൻജിനെതിരേ വിചാരണയ്ക്ക് യുഎസ് നീക്കം നടത്തുകയാണ്.
ഇതിനിടെ സ്വീഡനിലുള്ള പീഡനക്കേസിൽ വിചാരണയ്ക്കായി അസാൻജിനെ വിട്ടുകിട്ടാൻ സ്വീഡിഷ് അധികൃതരും ശ്രമം തുടങ്ങി. പ്രാരംഭ നടപടിയെന്ന നിലയിൽ ഉപ്സാല കോടതിയിൽ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നു സ്വീഡിഷ് ഡെപ്യൂട്ടി പബ്ളിക് പ്രോസിക്യൂട്ടർ ഇവാ മാരീ പ്രെസൺ പ്രസ്താവനയിൽ അറിയിച്ചു.
ഏഴുവർഷത്തോളം ഇക്വഡോർ എംബസിയിൽ കഴിഞ്ഞ ഓസീസ് പൗരനായ അസാൻജിന്റെ അഭയം റദ്ദാക്കി അദ്ദേഹത്തെ സ്കോട്ലൻഡ് യാർഡ് പോലീസിന് ഇക്വഡോർ ഈയിടെ കൈമാറിയിരുന്നു. ജാമ്യമെടുത്തു മുങ്ങിയ കേസിൽ ശിക്ഷിക്കപ്പെട്ട അസാൻജ് ഇപ്പോൾ ബ്രിട്ടീഷ് ജയിലിലാണ്. അഭയം നേടിയയാളുടെ സ്വകാര്യവസ്തുക്കൾ മറ്റൊരു രാജ്യത്തിനു വിട്ടുകൊടുക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നു അസാൻജിന്റെ അഭിഭാഷകൻ മാർട്ടിനെസ് പറഞ്ഞു. യുഎസ് ഭരണകൂടത്തിനു തലവേദനയുണ്ടാക്കി ഒട്ടേറെ രഹസ്യരേഖകൾ് പുറത്തുവിട്ട കേസിൽ അസാൻജിനെതിരേ വിചാരണയ്ക്ക് യുഎസ് നീക്കം നടത്തുകയാണ്.
ഇതിനിടെ സ്വീഡനിലുള്ള പീഡനക്കേസിൽ വിചാരണയ്ക്കായി അസാൻജിനെ വിട്ടുകിട്ടാൻ സ്വീഡിഷ് അധികൃതരും ശ്രമം തുടങ്ങി. പ്രാരംഭ നടപടിയെന്ന നിലയിൽ ഉപ്സാല കോടതിയിൽ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നു സ്വീഡിഷ് ഡെപ്യൂട്ടി പബ്ളിക് പ്രോസിക്യൂട്ടർ ഇവാ മാരീ പ്രെസൺ പ്രസ്താവനയിൽ അറിയിച്ചു.