ബാഗ്ദാദ്: ഇറാക്കിനെ വീണ്ടും കലാപഭൂമിയാക്കുന്നതിന് എതിരേ ഷിയാ നേതാക്കൾ മുന്നറിയിപ്പു നൽകി. ഇറാനും യുഎസും തമ്മിൽ ഏറ്റുമുട്ടലുണ്ടായാൽ ഇറാക്കും ഇതിനിടയിൽപ്പെടുമെന്നും അത് ഇറാക്കിന്റെ നാശത്തിൽ കലാശിക്കുമെന്നും ഷിയാ നേതാവ് മുക്താദ അൽ സദർ പറഞ്ഞു.
സമാധാനവും പുനർനിർമാണവുമാണ് ഇറാക്കിന്റെ ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഗ്രീൻസോണിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ തങ്ങൾക്ക് കൈയില്ലെന്നു ഷിയാ നേതാക്കൾ പറഞ്ഞു. ബാഗ്ദാദിലെ പൗരന്മാരുടെയും വിദേശ നയതന്ത്രകാര്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാക്കിലെ സൈന്യം രാവും പകലും ശ്രമിക്കുന്നുണ്ടെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യാഹ്യാ റസൂൽ ട്വീറ്റ് ചെയ്തു.
സമാധാനവും പുനർനിർമാണവുമാണ് ഇറാക്കിന്റെ ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഗ്രീൻസോണിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ തങ്ങൾക്ക് കൈയില്ലെന്നു ഷിയാ നേതാക്കൾ പറഞ്ഞു. ബാഗ്ദാദിലെ പൗരന്മാരുടെയും വിദേശ നയതന്ത്രകാര്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാക്കിലെ സൈന്യം രാവും പകലും ശ്രമിക്കുന്നുണ്ടെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യാഹ്യാ റസൂൽ ട്വീറ്റ് ചെയ്തു.