ന്യൂ ഡൽഹി: കേന്ദ്രത്തിൽ നരേന്ദ്ര മോദി നേതൃത്വം നല്കുന്ന എൻഡിഎ സർക്കാർ കേവല ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളുടെ പ്രവചനം. കേരളത്തിൽ യുഡിഎഫിനു വൻ മുന്നേറ്റമാണ് പ്രവചിക്കുന്നത്. 15 സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് ബഹുഭൂരിപക്ഷം ഏജൻസികളുടെ പ്രവചനം. അതേസമയം, എൽഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നാണു ന്യൂസ് 18 ഐപിഎസ്ഒഎസ് പ്രവചനം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നാല് ഏജൻസികൾ പറയുന്നു. തിരുവനന്തപുരവും പത്തനംതിട്ടയുമാണു ബിജെപിക്ക് സാധ്യത പറയുന്ന മണ്ഡലങ്ങൾ.
ന്യൂസ് 18 ഐപിഎസ്ഒഎസ്-(എൽഡിഎഫ്-11-13, യുഡിഎഫ് 7-9, എൻഡിഎ-1),ഇന്ത്യാ ടുഡേ-ആക്സിസ് ( യുഡിഎഫ്15-16, എൽഡിഎഫ് 3-5, എൻഡിഎ 0-1), ടൈംസ് നൗ-വിഎംആർയുഡിഎഫ്-15, എൽഡിഎഫ്-4, എൻഡിഎ-1)ജിയോവൈഡ്(യുഡിഎഫ്-15, എൽഡിഎഫ്-4, എൻഡിഎ-1) എന്നീ ഏജൻസികൾ കേരളത്തിലെ സീറ്റുകൾ പ്രവചിക്കുന്നു.
ടൈം സ് നൗ, ന്യൂസ് നേഷൻ, റിപ്പബ്ലിക്-സീ വോട്ടർ, ന്യൂസ് എക്സ്, ഇന്ത്യാ ടുഡേ ആക്സിസ്, ന്യൂസ് 24-ടുഡേയ്സ് ചാണക്യ, ജൻ കി ബാത് തുടങ്ങിയ ഏജൻസികളെല്ലാം രാജ്യത്ത് എൻഡിഎയുടെ വിജയം പ്രവചിക്കുന്നു. എൻഡിഎ 306 സീറ്റും യുപിഎ 132 സീറ്റും മറ്റുള്ളവർ 104 സീറ്റും നേടുമെന്നാണു ടൈംസ് നൗ പ്രവചിക്കുന്നത്. ന്യൂസ് എക്സും എൻഡിഎയ്ക്ക് 306 സീറ്റ് പ്രവചിക്കുന്നു. യുപിഎയ്ക്ക് 118ഉം മറ്റുള്ളവർക്ക് 126 സീറ്റുമാണ് ന്യൂസ് എക്സ് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ എൻഡിഎയ്ക്ക് 333-368 സീറ്റ് പ്രവചിക്കുന്പോൾ യുപിഎയ്ക്ക് 77-108 സീറ്റാണു പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് 336 സീറ്റും 82 സീറ്റും ലഭിക്കുമെന്ന് സിഎൻഎൻ ന്യൂസ് 18 പറയുന്നു. കോൺഗ്രസിന് 46 സീറ്റ് മാത്രമാണു ലഭിക്കുകയെന്ന് സിഎൻഎൻ ന്യൂസ് 18 പറയുന്നു.
എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് നേതാ-ന്യൂസ് എക്സും എബിപി നീൽസണും പ്രവചിക്കുന്നു. എൻഡിഎയ്ക്ക് 242 സീറ്റും യുപിഎയ്ക്ക് 164 സീറ്റുമെന്നാണ് നേതാ-ന്യൂസ് എക്സിന്റെ പ്രവചനം. എൻഡിഎ-267, യുപിഎ-127, മറ്റുള്ളവർ-148 എന്നിങ്ങനെയാണ് എബിപി-നീൽസൺ പറയുന്നത്.
272 സീറ്റാണു കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 542 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി. തമിഴ്നാട്ടിലെ വെല്ലൂരിൽ വോട്ടെടുപ്പ് പിന്നീട് നടക്കും. വ്യാഴാഴ്ച വോട്ടെണ്ണൽ നടക്കും.
80 സീറ്റുകളുള്ള യുപിയിൽ മഹാസഖ്യത്തിനും ബിജെപിക്കും വിവിധ ഏജൻസികൾ വിജയം പ്രവചിക്കുന്നു. കോൺഗ്രസിന് രണ്ട് സീറ്റുകളാണ് മിക്ക ഏജൻസികളും പറയുന്നത്. മഹാസഖ്യം(സമാജ്വാദി പാർട്ടി-ബിഎസ്പി സഖ്യം) 56 സീറ്റും ബിജെപി 22 സീറ്റും നേടുമെന്നു എബിപി ന്യൂസ് പറയുന്പോൾ ബിജെപിക്ക് 58ഉം മഹാസഖ്യത്തിന് 20 സീറ്റുമാണു ടൈംസ് നൗ-വിഎംആറിന്റെ പ്രവചനം. യുപിയിൽ ബിജെപി(38)യും മഹാസഖ്യ(40)വും ഒപ്പത്തിനൊപ്പമാണെന്ന് റിപ്പബ്ലിക്-സീ വോട്ടറും മഹാസഖ്യത്തിന് 43 സീറ്റ് കിട്ടുമെന്നു നേതാ ന്യൂസ് എക്സും പറയുന്നു. 2014ൽ യുപിയിൽ ബിജെപി സഖ്യം 73 സീറ്റ് നേടിയിരുന്നു.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മേൽക്കോയ്മ നിലനിർത്തുമെങ്കിലും ബിജെപി രണ്ടക്കം കടക്കുമെന്നാണു പ്രവചനം. ബിജെപി 26 സീറ്റ് വരെ നേടുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ തവണ ബംഗാളിൽ രണ്ടു സീറ്റാണു ബിജെപിക്കു കിട്ടിയത്.
ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബിജെപി സഖ്യവും കേരളം, തമിഴ്നാട്, പഞ്ചാബ് എന്നിവയിൽ യുപിഎയും നേട്ടമുണ്ടാക്കുമെന്നാണ് വിവിധ ഏജൻസികൾ പറയുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം 34-38 വരെ സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ പ്രവചിക്കുന്നു. എല്ലാ സർവേകളിലും ഡിഎംകെ സഖ്യത്തിനാണു മുൻതൂക്കം.
ന്യൂസ് 18 ഐപിഎസ്ഒഎസ്-(എൽഡിഎഫ്-11-13, യുഡിഎഫ് 7-9, എൻഡിഎ-1),ഇന്ത്യാ ടുഡേ-ആക്സിസ് ( യുഡിഎഫ്15-16, എൽഡിഎഫ് 3-5, എൻഡിഎ 0-1), ടൈംസ് നൗ-വിഎംആർയുഡിഎഫ്-15, എൽഡിഎഫ്-4, എൻഡിഎ-1)ജിയോവൈഡ്(യുഡിഎഫ്-15, എൽഡിഎഫ്-4, എൻഡിഎ-1) എന്നീ ഏജൻസികൾ കേരളത്തിലെ സീറ്റുകൾ പ്രവചിക്കുന്നു.
ടൈം സ് നൗ, ന്യൂസ് നേഷൻ, റിപ്പബ്ലിക്-സീ വോട്ടർ, ന്യൂസ് എക്സ്, ഇന്ത്യാ ടുഡേ ആക്സിസ്, ന്യൂസ് 24-ടുഡേയ്സ് ചാണക്യ, ജൻ കി ബാത് തുടങ്ങിയ ഏജൻസികളെല്ലാം രാജ്യത്ത് എൻഡിഎയുടെ വിജയം പ്രവചിക്കുന്നു. എൻഡിഎ 306 സീറ്റും യുപിഎ 132 സീറ്റും മറ്റുള്ളവർ 104 സീറ്റും നേടുമെന്നാണു ടൈംസ് നൗ പ്രവചിക്കുന്നത്. ന്യൂസ് എക്സും എൻഡിഎയ്ക്ക് 306 സീറ്റ് പ്രവചിക്കുന്നു. യുപിഎയ്ക്ക് 118ഉം മറ്റുള്ളവർക്ക് 126 സീറ്റുമാണ് ന്യൂസ് എക്സ് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ എൻഡിഎയ്ക്ക് 333-368 സീറ്റ് പ്രവചിക്കുന്പോൾ യുപിഎയ്ക്ക് 77-108 സീറ്റാണു പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് 336 സീറ്റും 82 സീറ്റും ലഭിക്കുമെന്ന് സിഎൻഎൻ ന്യൂസ് 18 പറയുന്നു. കോൺഗ്രസിന് 46 സീറ്റ് മാത്രമാണു ലഭിക്കുകയെന്ന് സിഎൻഎൻ ന്യൂസ് 18 പറയുന്നു.
എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് നേതാ-ന്യൂസ് എക്സും എബിപി നീൽസണും പ്രവചിക്കുന്നു. എൻഡിഎയ്ക്ക് 242 സീറ്റും യുപിഎയ്ക്ക് 164 സീറ്റുമെന്നാണ് നേതാ-ന്യൂസ് എക്സിന്റെ പ്രവചനം. എൻഡിഎ-267, യുപിഎ-127, മറ്റുള്ളവർ-148 എന്നിങ്ങനെയാണ് എബിപി-നീൽസൺ പറയുന്നത്.
272 സീറ്റാണു കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 542 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നലെ പൂർത്തിയായി. തമിഴ്നാട്ടിലെ വെല്ലൂരിൽ വോട്ടെടുപ്പ് പിന്നീട് നടക്കും. വ്യാഴാഴ്ച വോട്ടെണ്ണൽ നടക്കും.
80 സീറ്റുകളുള്ള യുപിയിൽ മഹാസഖ്യത്തിനും ബിജെപിക്കും വിവിധ ഏജൻസികൾ വിജയം പ്രവചിക്കുന്നു. കോൺഗ്രസിന് രണ്ട് സീറ്റുകളാണ് മിക്ക ഏജൻസികളും പറയുന്നത്. മഹാസഖ്യം(സമാജ്വാദി പാർട്ടി-ബിഎസ്പി സഖ്യം) 56 സീറ്റും ബിജെപി 22 സീറ്റും നേടുമെന്നു എബിപി ന്യൂസ് പറയുന്പോൾ ബിജെപിക്ക് 58ഉം മഹാസഖ്യത്തിന് 20 സീറ്റുമാണു ടൈംസ് നൗ-വിഎംആറിന്റെ പ്രവചനം. യുപിയിൽ ബിജെപി(38)യും മഹാസഖ്യ(40)വും ഒപ്പത്തിനൊപ്പമാണെന്ന് റിപ്പബ്ലിക്-സീ വോട്ടറും മഹാസഖ്യത്തിന് 43 സീറ്റ് കിട്ടുമെന്നു നേതാ ന്യൂസ് എക്സും പറയുന്നു. 2014ൽ യുപിയിൽ ബിജെപി സഖ്യം 73 സീറ്റ് നേടിയിരുന്നു.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് മേൽക്കോയ്മ നിലനിർത്തുമെങ്കിലും ബിജെപി രണ്ടക്കം കടക്കുമെന്നാണു പ്രവചനം. ബിജെപി 26 സീറ്റ് വരെ നേടുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ തവണ ബംഗാളിൽ രണ്ടു സീറ്റാണു ബിജെപിക്കു കിട്ടിയത്.
ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബിജെപി സഖ്യവും കേരളം, തമിഴ്നാട്, പഞ്ചാബ് എന്നിവയിൽ യുപിഎയും നേട്ടമുണ്ടാക്കുമെന്നാണ് വിവിധ ഏജൻസികൾ പറയുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം 34-38 വരെ സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ പ്രവചിക്കുന്നു. എല്ലാ സർവേകളിലും ഡിഎംകെ സഖ്യത്തിനാണു മുൻതൂക്കം.