കോൽക്കത്ത: ബിജെപി നേതാക്കളുടെ ഉത്തരവ് അനുസരിക്കുന്ന കേന്ദ്രസേന പശ്ചിമബംഗാളിൽ വോട്ടർമാരെ ഭയപ്പെടുത്തിയതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗിനിടെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ പ്രസ്താവനയിലൂടെ ആരോപണമുന്നയിച്ചത്.
ഇന്ന് ബംഗാളിൽ കേന്ദ്രസേന സാധാരണക്കാരുടെ നേരേ മൃഗീയമായി പെരുമാറുകയും ഭയപ്പെടുത്തുകയും ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വെടിവച്ചു കൊലപ്പെടുത്തുമെന്ന് കേന്ദ്രസേനാംഗം ഭീഷണിപ്പെടുത്തിയതായും വികലാംഗനെ മർദിച്ചതായും ഒബ്രിയാൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ബംഗാളിൽ കേന്ദ്രസേന സാധാരണക്കാരുടെ നേരേ മൃഗീയമായി പെരുമാറുകയും ഭയപ്പെടുത്തുകയും ചെയ്തു. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വെടിവച്ചു കൊലപ്പെടുത്തുമെന്ന് കേന്ദ്രസേനാംഗം ഭീഷണിപ്പെടുത്തിയതായും വികലാംഗനെ മർദിച്ചതായും ഒബ്രിയാൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.