പാറ്റ്ന: നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ച പ്രജ്ഞ സിംഗ് ഠാക്കൂറിനെ ബിജെപിയിൽനിന്നു പുറത്താക്കണമെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ആവശ്യപ്പെട്ടു. പ്രജ്ഞ സിംഗിന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും ജെഡി-യുവിന് ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും പാറ്റ്നയിൽ വോട്ട് ചെയ്തശേഷം നിതീഷ്കുമാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടോ മൂന്നോ ഘട്ടങ്ങളായി നടത്തണമെന്നു നിതീഷ്കുമാർ ആവശ്യപ്പെട്ടു. ഫെബ്രുവരി-മാർച്ച്, ഒക്ടോബർ-നവംബർ മാസങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടോ മൂന്നോ ഘട്ടങ്ങളായി നടത്തണമെന്നു നിതീഷ്കുമാർ ആവശ്യപ്പെട്ടു. ഫെബ്രുവരി-മാർച്ച്, ഒക്ടോബർ-നവംബർ മാസങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.