സിഡ്നി: ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയ അദ്ഭുത വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പോയത് സ്വന്തം ഇടവകയിലേക്ക്. സിഡ്നി പ്രാന്തത്തിലെ ഹൊറൈസൺ പെന്തകോസ്റ്റൽ പള്ളിയിലെ ഞായാറാഴ്ച ശുശ്രൂഷകളിൽ പങ്കെടുത്ത മോറിസൺ ഇടവകാംഗങ്ങളുമായി സന്തോഷം പങ്കിട്ടു. പിന്നീട് ഫുട്ബോൾ മത്സരം കാണാൻ പോയി.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മോറിസന്റെ ലിബറൽ - നാഷണൽ പാർട്ടികളുടെ സഖ്യം വിജയിക്കുമെന്ന പ്രതീക്ഷ ആർക്കുമില്ലായിരുന്നു. എക്സിറ്റ്പോളുകൾ പ്രതിപക്ഷ ലേബർ പാർട്ടി ജയിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ഹില്ലരി ക്ലിന്റണെ അട്ടിമറിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപ് ജയിച്ചതുമായിട്ടാണ് മോറിസണിന്റെ വിജയത്തെ താരതമ്യം ചെയ്യുന്നത്.
151 അംഗ ജനപ്രതിനിധിസഭയിൽ ലിബറൽ സഖ്യം 76 സീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്നാണ് അന്തിമ റിപ്പോർട്ട്. ഭൂരിപക്ഷത്തിനു വേണ്ടത് ഇത്രയും സീറ്റുകളാണ്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വതന്ത്രരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കം മോറിസൺ നടത്തും.
ഡോണൾഡ് ട്രംപ്, ഇസ്രേലി പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ തുടങ്ങിയവർ മോറിസണെ അഭിനന്ദിച്ചു.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മോറിസന്റെ ലിബറൽ - നാഷണൽ പാർട്ടികളുടെ സഖ്യം വിജയിക്കുമെന്ന പ്രതീക്ഷ ആർക്കുമില്ലായിരുന്നു. എക്സിറ്റ്പോളുകൾ പ്രതിപക്ഷ ലേബർ പാർട്ടി ജയിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ഹില്ലരി ക്ലിന്റണെ അട്ടിമറിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപ് ജയിച്ചതുമായിട്ടാണ് മോറിസണിന്റെ വിജയത്തെ താരതമ്യം ചെയ്യുന്നത്.
151 അംഗ ജനപ്രതിനിധിസഭയിൽ ലിബറൽ സഖ്യം 76 സീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്നാണ് അന്തിമ റിപ്പോർട്ട്. ഭൂരിപക്ഷത്തിനു വേണ്ടത് ഇത്രയും സീറ്റുകളാണ്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വതന്ത്രരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കം മോറിസൺ നടത്തും.
ഡോണൾഡ് ട്രംപ്, ഇസ്രേലി പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ തുടങ്ങിയവർ മോറിസണെ അഭിനന്ദിച്ചു.